ന്യൂഡൽഹി: ഹിജാബ് വിവാദമുണ്ടാക്കുന്ന മതമൗലികവാദികളുടെ ലക്ഷ്യം മുസ്ലീം പെൺകുട്ടികളെ വിദ്യാഭ്യാസ മേഖലകളിൽ നിന്ന് അകറ്റുക എന്നത് മാത്രമാ ണെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി മുഖ്താൻ അബ്ബാസ് നഖ്വി. ഹിജാബ് വിവാദ വസ്ത്രമല്ല. ആരും ഹിജാബിനെ എതിർത്തിട്ടില്ല. ഇന്ന് വിവാദമുണ്ടാ ക്കുന്നവർ താലിബാൻ നയമാണ് നടപ്പാക്കുന്നതെന്നും നഖ്വി പറഞ്ഞു.
കർണ്ണാടകയിലെ സ്‌കൂളുകളിൽ യൂണിഫോമുകളിൽ അനുവർത്തിക്കേണ്ട പൊതു നിയമം മാത്രമേ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളു. ഇതിൽ മുസ്ലീം വിദ്യാർത്ഥി നികൾ ഹിജാബ് ധരിച്ചും ധരിക്കാതേയും വന്നതിനെക്കുറിച്ച് മതമൗലികവാദികൾ വിശദമാക്കണം. പൊതു മുസ്ലീം സമൂഹത്തിലെ പെൺകുട്ടികൾ മികച്ച വിദ്യാഭ്യാസം നേടുക എന്നത് എല്ലാ സർക്കാറുകളുടേയും ലക്ഷ്യമാണ്. വിവാദങ്ങൾ ദുർബലപ്പെടുത്തുന്നത് ഒരു വിഭാഗത്തെ മാത്രമല്ല പൊതു സ്ത്രീ സമൂഹത്തെക്കൂടിയാണെന്ന് മറക്കരുതെന്നും നഖ്വി പറഞ്ഞു.
ഇന്ത്യയിലെവിടെയാണ് ഹിജാബ് നിരോധിച്ചിട്ടുള്ളതെന്ന് വിവാദമുണ്ടാക്കിയവർ തെളിയിക്കാൻ ബാദ്ധ്യസ്ഥരാണ്. ഒരു പൊതുസ്ഥലത്തും മുസ്ലീം സമൂഹത്തിന്റെ ഒരു വസ്ത്രവും നിരോധിച്ചിട്ടില്ല. എന്നാൽ ആഗോളതലത്തിൽ ഇതല്ല സ്ഥിതി എന്നും വിവാദമുണ്ടാക്കുന്ന നേതാക്കൾ ഓർക്കണമെന്നും നഖ്വി വ്യക്തമാക്കി.
Comments