ഇംഫാൽ: മണിപ്പൂരിലെ തിരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപിയിലേക്ക് നേതാക്കൾ എത്തുന്നതിൽ വിറളിപൂണ്ട് കോൺഗ്രസ്സും തൃണമൂലും. ഭരണ തുടർച്ചയ്‌ക്കായി ശക്തമായ പ്രചാരണമാണ് മുഖ്യമന്ത്രി ബീരേൻ സിംഗ് നടത്തുന്നത്.
ബിജെപി പ്രതിപക്ഷ പാളയത്തിൽ നിന്നും നേതാക്കളെ വിലകൊടുത്ത് വാങ്ങുകയാണെന്ന എതിർചേരി വാദത്തെ ബീരേൻ സിംഗ് തള്ളി. ബിജെപിയുടെ പാത കരുത്തുറ്റ വികസനത്തിന്റേതാണ്. മറ്റ് സംഘടനകളിലെ പ്രമുഖ നേതാക്കൾ സ്വന്തം പാർട്ടിവിട്ട് ബിജെപിയിലേക്ക് എത്തുന്നത് ശക്തമായ ഭരണം കണ്ടിട്ടാ ണെന്നും ബീരേൻ സിംഗ് പറഞ്ഞു. ഒരു ദിവസം ആറ് നിയമസഭാ മണ്ഡലങ്ങളിൽ വരെ എത്തുന്ന തരത്തിലാണ് മുഖ്യമന്ത്രി എന്ന നിലയിൽ ബീരേൻ സിംഗിന്റെ പ്രചാരണം.
മുൻപ് സംസ്ഥാന ഭരണം കയ്യാളിയ കോൺഗ്രസ്സാണ് പ്രതിപക്ഷമെന്ന നിലയിൽ പോരാട്ടരംഗത്തുള്ളത്. ആകെ 60 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു ഘട്ടമായി ഈ മാസം 27നും മാർച്ച് 3നുമാണ് തിരഞ്ഞെടുപ്പ് തീരുമാനി ച്ചിട്ടുള്ളത്. നിലവിൽ 24 സീറ്റുകൾ നേടിയ ബിജെപി എൻഡിഎ ഘടക കക്ഷികളടക്കം 36 സീറ്റുകൾ നേടിയാണ് സംസ്ഥാന ഭരണത്തിലെത്തിയത്. പ്രതിപക്ഷത്ത് 17 സീറ്റ് നേടിയ കോൺഗ്രസും മറ്റ് സഖ്യകക്ഷികളും ചേർന്ന് 25 പേരാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്. ഇത്തവണ 40 സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബീരേൻ സിംഗ്.
Comments