തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുന്നു. കൊറോണ വ്യാപനത്തെ തുടർന്നുള്ള അടച്ചിടലിന് ശേഷം ഇതാദ്യമായാണ് വൈകുന്നേരം വരെയുള്ള ക്ലാസുകൾ തുടങ്ങുന്നത്. 47 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് സ്‌കൂളിലെത്തും. പൂർണ്ണതോതിൽ പ്രവർത്തിക്കാൻ സ്‌കൂളുകൾ സജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
ഒന്നാം ക്ലാസുമുതൽ പത്ത് വരെയുള്ള 38 ലക്ഷത്തോളം വിദ്യാർത്ഥികളും പ്ലസ് വൺ, പ്ലസ് ടു വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറുപത്തി അയ്യായിരത്തോളം വിദ്യാർത്ഥികളുമാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുക. കൊറോണ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും സ്‌കൂളുകൾ പ്രവർത്തിക്കുക.
വൈറസ് വ്യാപനത്തെ തുടർന്ന് രണ്ടര വർഷത്തോളമായി അടഞ്ഞുകിടക്കുകയാണ് സംസ്ഥാനത്തെ സ്‌കൂളുകൾ. പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശഭരണ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകൾ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നത്.
Comments