ഹിന്ദു സംഘടനാ പ്രവർത്തകനെ അതി നിഷ്ഠൂരമായി മതതീവ്രവാദികൾ കൊലപ്പെടുത്തിയതോടെ കർണാടകയിലെ ഹിജാബ് വിവാദം പുതിയ തലത്തിലേയ്‌ക്ക് നീങ്ങുകയാണ്… രാജ്യം മുഴുവൻ ഹിജാബ് വിഷയം ആളിക്കത്തിച്ച് വർഗ്ഗീയ വികാരം ഉയർത്താനുള്ള മതമൗലീക വാദികളുടെ ഗൂഢാലോചനയാണ് ഹർഷൻ എന്ന ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം.
ഹിജാബ് വിഷയത്തിൽ ഹർഷൻ സ്വീകരിച്ച നിലപാടുകളാണ് മതമൗലികവാദികിളെ പ്രകോപിപ്പിച്ചക് എന്നും അതാണ് ഹർഷന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നും ബജ്റംഗ്ദൾ നേതാക്കൾ ആരോപിക്കുന്നു. എന്നാൽ ഹിജാബ് വിവാദമല്ല കൊലപാതകത്തിന് പിന്നിൽ എന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്….
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഒഴിവാക്കി ഹിജാബ് ധരിക്കുന്നതിനെതിരെ ഹർഷൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. സ്‌കൂളുകളിലും, കോളേജുകളിലും യൂണിഫോം ധരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്യാമ്പെയ്‌നും സജീവമായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മതമൗലികവാദികൾ ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം വകവയ്ച്ചില്ല. ഇതാണ് അക്രമികളെ അറുംകൊലയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ… തയ്യൽ കട നടത്തി ഉപജീവനം നടത്തുന്ന 26 കാരനായ ഹർഷനെ രാത്രി വീട്ടിലേക്ക് വരുമ്പോഴാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ശിവമോഗയിൽ ഉൾപ്പെടെ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്. രണ്ടു ദിവസത്തേക്ക് ശിവമോഗയിലെ സ്‌കൂളുകൾക്കും ,കോളേജുകൾക്കും അവധി നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദ്രുതകർമ്മ സേനയെ വിന്യസിച്ചു. ഹിന്ദു സംഘടനാ പ്രവർത്തകനെ കൊലപ്പെടുത്തിയതിനുശേഷവും മതമൗലീക വാദികൾ പ്രദേശത്ത് പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പോലീസ് കനത്ത ജാഗ്രതയിലാണ്. ഹർഷന്റെ മൃതദേഹവുമായി നടന്ന വിലാപയാത്രയ്‌ക്കുനേരെയും കല്ലേറ് നടന്നു. കർണ്ണാടക അഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര , ഹർഷയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും കൊലപാതകത്തിൽ കർശന നടപടി ഉണ്ടാവുമെന്നും കുടുംബത്തിന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഇത് ആദ്യമായല്ല ഹർഷയ്‌ക്ക് നേരെ മതമൗലികവാദികൾ ഭീഷണി മുഴക്കുന്നത് എന്ന് മാദ്ധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മതനിന്ദ നടത്തിയെന്ന് ആരോപിച്ച് 2015 ലും ഹർഷയ്‌ക്ക് നേരെ മതമൗലികവാദികൾ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് 2016, ജനുവരി 3 നും ഹർഷയ്‌ക്ക് നേരെ ഭീഷണി ഉയർന്നു.
കർണാടകയിലെ ഹിജാബ് സംഭവം മറ്റ് തലങ്ങളിലേക്ക് മാറാനുള്ള സാഹചര്യമാണ് നിലവിലുളളത്. സോഷ്യൽ മീഡിയ ക്യാമ്പെയിനിംഗും പെൺകുട്ടികളെ തെരുവിലിറക്കിക്കൊണ്ടുള്ള പ്രതിഷേധവും നടത്തി ഇന്ത്യയെ അന്താരാഷ്‌ട്ര തലത്തിൽ അപമാനിക്കാനിക്കാനും മതമൗലികവാദികൾ ശ്രമിക്കുന്നു. ഇതിനെല്ലാം പിന്നിൽ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് പ്രവർത്തിക്കുന്നത് എന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഹിജാബ് വിവാദവും യുവാവിന്റെ കൊലപാതകവും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ നിരീക്ഷിച്ചുവരികയാണ്..
Comments