വാഷിംഗ്ടൺ: ബലാറസിനെ ഒറ്റപ്പെടുത്തി അമേരിക്കയും യൂറോപ്പും.യുക്രെയ്‌ന് മേൽ റഷ്യൻ അധിനിവേശത്തിന് സമ്പൂർണ്ണ പിന്തുണ നൽകിയ ബലാറസി നെതിരെ ശക്തമായ സാമ്പത്തിക വാണിജ്യ പ്രതിരോധ ഉപരോധം ഏർപ്പെടുത്തി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നടപടി ആരംഭിച്ചു.
ബലാറസിന്റെ അതിർത്തിയിൽ ശക്തമായ സൈനിക അഭ്യാസം ഒരുമാസം നടത്തിയ ശേഷമാണ് റഷ്യ അതേ മേഖലയിൽക്കൂടി യുക്രെയ്‌നെ ആക്രമിച്ചത്. റഷ്യൻ സൈന്യത്തിന്റെ നീ്ക്കങ്ങളെ അതീവ രഹസ്യമാക്കിവെച്ച ബലാറസ് യുക്രെയ്‌നിനെ തീർത്തും പ്രതിരോധത്തിലാക്കിയെന്നും അമേരിക്കയും യൂറോപ്യൻ യൂണിയനും ആരോപിച്ചു.
റഷ്യക്കെതിരെ എടുക്കുന്ന എല്ലാ ഉപരോധ നടപടികളും ബലാറസിനും ബാധകമായിരിക്കുമെന്നാണ് അമേരിക്കൻ ധനകാര്യ മന്ത്രാലയം പറയുന്നത്. ബലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലൂക്കാഷെൻകോവിനെ നേരിട്ട് വിളിച്ചാണ് അമേരിക്കൻ ധനകാര്യ മന്ത്രാലയ സെക്രട്ടറി എൽ. യെല്ലെൻ മുന്നറിയിപ്പ് നൽകിയത്. ഒട്ടും നീതികരിക്കാനാവാത്ത വിശ്വാസ വഞ്ചനയാണ് ബലാറസ് യുക്രെയ്‌നോട് കാണിച്ചിരിക്കുന്നത്. നിസ്സഹായരായ ഒരു രാജ്യത്തിനെതിരെ തികഞ്ഞ വഞ്ചനയാണ് ബലാറസ് കാണിച്ചിരിക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി.
ബലാറസിന്റെ സാമ്പത്തിക-വാണിജ്യ വിദേശ ഇടപാടുകളെല്ലാം മരവിപ്പി ച്ചെന്നും പ്രതിരോധ പരമായി യാതൊരു വിധ സഹായവും ഇനി ബലാറസിന് നൽകില്ലെന്നും ബലാറസിന് സഹായിക്കുന്ന വിദേശകമ്പനികൾക്ക് അമേരിക്ക യിലേയും യൂറോപ്പിലേയും യാതൊരു ആനുകൂല്യവും ഇനി ലഭിക്കില്ലെന്നും അമേരിക്കൻ വാണിജ്യ-സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു.
Comments