വാഷിംഗ്ടൺ: യുക്രെയ്‌ന് മേൽ കനത്ത ആക്രമണം നടത്തി മുന്നേറുന്ന റഷ്യയുടെ അധിനിവേശ രീതികളെ കൃത്യമായി നിരീക്ഷിച്ച് ചൈന. പുടിൻ മാസങ്ങളായി എടുത്ത തയ്യാറെടുപ്പുകളും അതിർത്തിയിൽ നടത്തിയ സൈനിക നീക്കവും സുഹൃദ് രാജ്യങ്ങളുടെ മേഖലയിൽ നടത്തിയ സൈനിക അഭ്യാസവും ചൈന ഏറെ ആവേശത്തോടെ കാണുന്നുവെന്നാണ് സൂചന.
ഹോങ്കോംഗ്, തായ്‌വാൻ, ടിബറ്റ് മേഖലകളിൽ അധിനിവേശ രീതികൾ കാലങ്ങളായി പരീക്ഷിക്കുന്ന ചൈനക്ക് റഷ്യയുടെ രണ്ടു മാസത്തെ നീക്കം വലിയ തിരിച്ചറിവാണ്. അതിനാൽ തന്നെ റഷ്യൻ രീതികൾ അതീവ ശ്രദ്ധയോടെ ഷീ ജിൻ പിംഗും കമ്യൂണിസറ്റ് ചൈനീസ് സേനയും നിരീക്ഷിക്കുന്നുവെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. പസഫിക് മേഖലയിലും തായ്‌വാന് മേലും ഹോങ്കോംഗിലും അധിനിവേശ ശൈലികൾ പരീക്ഷിക്കുന്ന ചൈന റഷ്യയുടെ പാത തിരഞ്ഞെടുക്കാനുള്ള സാദ്ധ്യതയാണ് അമേരിക്ക മുൻകൂട്ടി കാണുന്നത്.
നാറ്റോ സഖ്യത്തിനൊപ്പം ചേരാനുള്ള യുക്രെയ്‌ന്റെ ആഗ്രഹത്തിനെതിരെയാണ് പുടിൻ രണ്ടു വർഷം മുന്നേ മുന്നറിയിപ്പ് നൽകിയത്. യൂറോപ്യൻ യൂണിയിനിൽ നിന്ന് അകന്നു നിൽക്കുന്ന റഷ്യ യുക്രെയ്ൻ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചത് മുതൽ ശക്തമായ വിയോജിപ്പിലായിരുന്നു. പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന യുക്രെയ്ൻ ഒരിക്കലും സ്വതന്ത്രമല്ലെന്ന വാദമാണ് രാഷ്‌ട്രീയത്തിലെത്തുന്നതിന് മുന്നേ തന്നെ പുടിൻ എടുത്തിരുന്നനയം.
യുക്രെയിനിലെ റഷ്യൻ സ്‌നേഹം വർദ്ധിപ്പിക്കുന്ന വിമത രീതികളാണ് പുടിൻ എന്നും ശക്തിപ്പെടുത്തിയത്. സുപ്രധാന മേഖലകളിൽ റഷ്യൻ പിന്തുണയുള്ളവരുടെ എണ്ണം വർദ്ധിപ്പിച്ചും സഹായം എത്തിച്ചുമാണ് ഡോൺബാസ്‌ക് മേഖലയിൽ പുടിൻ സ്വാധീനം വർദ്ധിപ്പിച്ചത്. ഇതിനിടെ അമേരിക്ക മുഖ്യ പങ്കാളിയായ നാറ്റോ സൈന്യത്തിന്റെ ഭാഗമാകാൻ യുക്രെയ് ൻ തീരുമാനിച്ചതോടെയാണ് റഷ്യ ശക്തമായ പിടിച്ചെടുക്കൽ രീതിയിലേക്ക് അതിവേഗം നീങ്ങിയത്. ഒപ്പം യുക്രെയ്‌നിന്റെ കിഴക്കൻ മേഖലയിലെ ബലാറസിനെ റഷ്യ ശക്തമായി പിന്തുണച്ചു.
ചൈനയെ സംബന്ധിച്ച് തായ്‌വാന് മേൽ സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതേ വിഷയത്തിലും ഒരു ഭാഗത്ത് അമേരിക്കയും യൂറോപ്യൻ യൂണിയനും തായ്‌വാനൊപ്പമാണെന്നതിനാൽ റഷ്യ എടുക്കുന്ന അതേ ശൈലി ചൈന പിന്തുടർന്നാൽ അത്ഭുതപ്പെടാനില്ലെന്നതാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൈന ആകെ ഭയപ്പെടുന്നത് അന്താരാഷ്‌ട്ര ഉപരോധം മാത്രമാണ്. ഒപ്പം പ്രതിരോധ മേഖലയിൽ ക്വാഡ് സഖ്യം പിടിമുറുക്കിയിരിക്കുന്ന പസഫിക് മേഖലയിലെ നിലവിലെ പ്രതിരോധവും ചൈനയെ പിന്നോട്ട് വലിക്കുന്ന തന്ത്രമാണ്. റഷ്യയുടെ പോലുള്ള വിപുലമായ സാമ്പത്തിക വാണിജ്യ പങ്കാളിത്തം ഇല്ലെന്നതും ചൈനയുടെ അതിവേഗം നീക്കം തടസപ്പെടുത്തുന്ന കാരണങ്ങ ളിലൊന്നാണ്.
Comments