കൊച്ചി : ചൈനയ്‌ക്ക് വീണ്ടും സ്തുതി പാടി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം വീണ്ടും ചൈനയെ സ്തുതിച്ചത്. ചൈനയുടെ ശക്തി വർദ്ധിക്കുകയാണെന്നും അത് അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. ചൈനയെ വളയുക, ഒറ്റപ്പെടുത്തുക എന്നതാണ് അമേരിക്കയുടെ തന്ത്രം എന്നും പാർട്ടി ജനറൽ സെക്രട്ടറി തുറന്നടിച്ചു.
ഗള്‍ഫ് യുദ്ധകാലത്തും മറ്റും ഒഴിപ്പിക്കല്‍ നടപടി നടത്തിയ ഇന്ത്യ യുക്രെയ്നിൽ അത്തരം അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് യെച്ചൂരി ആരോപിക്കുന്നത്. അന്നത്തെ സർക്കാർ ലക്ഷക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ച് കൊണ്ടുവരുന്നത്. എന്നാൽ ഇപ്പോൾ കാര്യമായ ഇടപെടലുകൾ ഒന്നും തന്നെ ഉണ്ടാവുന്നില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
എങ്ങനെയാണ് യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷം ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തി നില്‍ക്കുന്നത് എന്ന് നാം പരിശോധിക്കണം. നാറ്റോ കിഴക്കന്‍ യൂറോപ്പിലേക്ക് വ്യാപിപ്പിക്കില്ലെന്ന് ഗോര്‍ബച്ചേവിന്റെ കാലത്ത് അവര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പ് പൂര്‍ണമായും ലംഘിച്ചു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്തേക്ക് നാറ്റോയെ വ്യാപിപ്പിച്ചു. 175000 നാറ്റോ സൈനികരെ റഷ്യക്ക് ചുറ്റുമായി വിന്യസിച്ചിട്ടുണ്ട്. അഞ്ചു മിനിറ്റനകം മിസൈല്‍ ആക്രമണം നടത്താനുളള ഏര്‍പ്പാടുകള്‍ അമേരിക്ക ചെയ്തിട്ടുണ്ടെന്നാണ് യെച്ചൂരി പറയുന്നത്.
Comments