കാബൂൾ: അഫ്ഗാനിൽ താലിബാൻ ഇസ്ലാമിക നിയമത്തിൻരെ പേരിൽ നടപ്പാക്കുന്നത് കൊടിയ പീഡനങ്ങൾ. സാമ്പത്തികമായും ആരോഗ്യപരമായും തകർന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളെയാണ് താലിബാൻ ഭീകരർ അക്ഷരാർത്ഥത്തിൽ തീരാ ദുരിതത്തിലേക്ക് തള്ളിവിടുന്നത്. ഭരണകൂടത്തിന് എതിരായി പ്രവർത്തിക്കുന്നവരെ കണ്ടെത്താനെന്ന വ്യാജേനയാണ് എല്ലാ വീടുകളിലും തിരച്ചിൽ നടത്തുന്നത്.
‘മകളെ ഈ വീട്ടിൽ ഏതു നിമിഷവും അവർ വന്നുകയറും. നിന്റെ ഒരു ഫോട്ടോ പോലും ഈ അമ്മയുടെ കയ്യിലില്ല. അവരെ ഭയന്ന് ഞാൻ നിന്റെ പുസ്തകങ്ങളും സിഡികളും ഡയറിയും എല്ലാം കത്തിച്ചുകളഞ്ഞു. അവർക്ക് സംശയം തോന്നുന്ന ഒന്നും ഈ വീട്ടിൽ അവശേഷിക്കുന്നില്ല.’ വിദേശ സന്നദ്ധസംഘടനയ്‌ക്കായി പ്രവർത്തിക്കുന്ന മകളുടെ രേഖകൾ സൂക്ഷിച്ചാലുണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്ന് കാണിക്കുന്ന ഒരമ്മയുടെ സന്ദേശമാണിത്.
അബ്ബാസി എന്ന മുനുഷ്യാവകാശ-ജീവകാരുണ്യ പ്രവർത്തക ഗവേഷണ ങ്ങൾക്കായി വിദേശത്താണ്. അഫ്ഗാൻ ജനതയെ ലോകത്തിൽ നിന്ന് അകറ്റുന്ന താലിബാൻ വിദേശബന്ധമുള്ളവരുടെ വീടുകളടക്കം തകർക്കുന്ന രീതിയാണ് അവലംബിക്കുന്നത്. കയ്യിൽ കിട്ടുന്ന പാസ്‌പോർട്ടുകൾ പോലും അപ്പോൾ തന്നെ കത്തിച്ചു കളയലാണ് ഭീകരർ ചെയ്യുന്നത്.
കടുത്ത അന്താരാഷ്‌ട്ര സമ്മർദ്ദമുണ്ടായിട്ടും സ്ത്രീകളെ പൊതുജീവിതത്തിൽ ഇറക്കാൻ താലിബാൻ അനുവദിക്കുന്നില്ല. തദ്ദേശീയർ രാജ്യം വിട്ടുപോകാതിരി ക്കാനാണ് പരമാവധി ശ്രമം നടത്തുന്നത്. സ്ത്രീകളെ ഒരു തരം ജോലിക്കും വിടുന്നില്ല. വിദേശയാത്ര ഒരു കാരണവശാലും അനുവദിക്കില്ലെന്നും താലിബാൻ അറിയിച്ചുകഴിഞ്ഞു.
Comments