തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി മുതലാളിത്തത്തെ താലോലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി ഭരിക്കുന്നത് നാടിനു വേണ്ടിയാണോ വീട്ടുകാർക്ക് വേണ്ടിയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയുള്ള ഉമ്മൻചാണ്ടിയുടെയുടെ പ്രവർത്തനങ്ങളെ തുരങ്കം വച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
സ്വപ്ന സുരേഷും ശിവശങ്കറും ചെയ്ത പ്രവർത്തനങ്ങൾ മുഖ്യമന്ത്രിക്ക് അറിയില്ലന്നാണോയെന്ന് അദ്ദേഹം ചോദിച്ചു.മുഖ്യമന്ത്രിയ്‌ക്ക് എല്ലാം അറിയാം.കാര്യം കാണാൻ കഴുത കാലും പിടിക്കുന്ന രീതിയാണ് മുഖ്യമന്ത്രിയുടേതെന്ന് അദ്ദേഹം ആരോപിച്ചു.
ഒന്നാം സർക്കാരിന്റെ കാലത്തു ഉയർന്നു വന്ന ആരോപണങ്ങൾ ചെറുതല്ല.ചെന്നിത്തല ഉയർത്തിയ ഈ ആരോപണങ്ങൾ പരിഹരിക്കപ്പെടാതെ ഇന്നും നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.യു.ഡി.എഫിന് പിണറായി സർക്കാരിന്റെ പ്രശ്‌നങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സാധിച്ചില്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.
മുഖ്യമന്ത്രിയെ രക്ഷിച്ചത് കൊറോണയാണെന്ന് കെ സുധാകരൻ പറഞ്ഞു.തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് കാരണവും കൊറോണയാണ്. ലോക്ഡൗൺ കാലത്ത് കിറ്റും മരുന്നും പെൻഷനും നൽകി വോട്ടു പിടിച്ചു, അതുകൊണ്ട് നേടിയ വിജയം പിണറായിക്ക് അധികാരിയുടെ മേലങ്കി നൽകിയെന്ന് അദ്ദേഹം പറഞ്ഞു.ഏകഛത്രാതിപധിയാവുകയാണ് പിണറായിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സി പി എമ്മിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയതിൽ പിണറായിക്ക് ലക്ഷ്യമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു
Comments