ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഇനി 10-ാംതിയതി വോട്ടെണ്ണലിന് കാത്തുനിൽക്കാതെ തന്നെ രാഷ്‌ട്രീയ നേതൃത്വ യോഗങ്ങൾ ആരംഭിച്ച് ബിജെപി. ഫെബ്രുവരി 14ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷത്തോടെ തുടർ ഭരണം തന്നെയാണ് നടക്കുക എന്ന ശക്തമായ വിശ്വാസത്തിലാണ് ബിജെപി നീങ്ങുന്നത്. എന്നാൽ ഒരു കാലത്ത് കൈവിട്ട സംസ്ഥാന ഭരണം ബിജെപിയിൽ നിന്നും തിരികെ പിടിക്കുമെന്ന അവകാശവാദവുമായിട്ടാണ് കോൺഗ്രസ് നിൽക്കുന്നത്.
ഇന്ന് നടക്കുന്ന യോഗത്തിൽ സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി പങ്കെടുക്കുകയാണ്. മുഖ്യമന്ത്രി പുഷ്ക്കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിന്നുള്ള എം.പിമാർ, ജില്ലാ അദ്ധ്യക്ഷന്മാർ, ഇത്തവണ മത്സരിച്ച സ്ഥാനാർത്ഥികൾ, തിരഞ്ഞെടുപ്പ് ചുമതല വഹിച്ച പ്രവർത്തകർ എന്നിവരാണ് പങ്കെടുക്കുന്നത്.
ബിജെപി ഉത്തരാഘണ്ടിലെ ജനങ്ങളെ വികസനപാതയിലേക്ക് കൊണ്ടുവരി കയാണ്. ഭരണതുടർച്ചയിലൂടെ ജനക്ഷേമം ഉറപ്പുവരുത്തുമെന്നും ബിജെപി മാദ്ധ്യമവിഭാഗം സംയോജകൻ മൻവീർ സിംഗ് ചൗഹാൻ പറഞ്ഞു. സംസ്ഥാനത്ത് 70 സീറ്റുകളിലേക്കാണ് വോട്ടിംഗ് നടന്നത്.
Comments