ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപിയുടെ അധികാരത്തുടർച്ച ഉറപ്പിച്ച് ആദ്യ മണിക്കൂറില ഫലസൂചനകൾ. 403 സീറ്റുകളുള്ള യുപിയിൽ 312 ഇടത്തെ ലീഡ് നിലകൾ പുറത്തുവരുമ്പോൾ ബിജെപി കാഴ്ച വെക്കുന്നത് വൻ മുന്നേറ്റമാണ്. 200ലധികം സീറ്റുകളിലാണ് നിലവിൽ യോഗിയുടെ തരംഗം ആഞ്ഞടിക്കുന്നത്.
കേവലഭൂരിപക്ഷം കടന്ന് 203 സീറ്റുകളിൽ മുന്നിലാണ് ബിജെപി. തുടർഭരണം ഉറപ്പിച്ച് യോഗി സർക്കാർ പ്രധാനമണ്ഡലങ്ങളിൽ വലിയ മുന്നേറ്റമാണ് കാഴ്ച വെക്കുന്നത്. ഹത്രാസ് മേഖലയിലെ മൂന്ന് പ്രധാന സീറ്റുകളിലും ബിജെപി മുന്നിലാണ്. റായ്ബറേലി, അയോദ്ധ്യ, ലഖീംപൂർ ഖേരി എന്നിവിടങ്ങളിൽ കാവിയുടെ തരംഗമാണുള്ളത്. കഴിഞ്ഞ ഭരണകാലത്ത് വാർത്തകളിൽ ഇടംപിടിച്ച പ്രധാന മേഖലകളിലെല്ലാം തന്നെ ബിജെപിയുടെ തേരോട്ടമാണ് രേഖപ്പെടുത്തുന്നത്.
അതേസമയം ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബിജെപി മുന്നിലാണ്. പഞ്ചാബിൽ കോൺഗ്രസ് തകർന്നടിയുന്നുവെന്നാണ് ആദ്യ ഫലസൂചനകൾ വ്യക്തമാക്കുന്നത്. കോൺഗ്രസിനെ പിന്നിലാക്കി ആംആദ്മി പാർട്ടിയാണ് പഞ്ചാബിൽ ലീഡ് നില ഉയർത്തുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ എല്ലാം തന്നെ നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് വിജയ സാധ്യത പ്രവചിച്ചിരുന്നു.
Comments