അയോദ്ധ്യ: രാമ ജന്മഭൂമിയായ അയോദ്ധ്യയിൽ ബിജെപിക്ക് മിന്നും വിജയം. വ്യാജ പ്രചാരണങ്ങളെ മുഴുവൻ അതിജീവിച്ചാണ് ബിജെപി സ്ഥാനാർത്ഥി വേദപ്രകാശ് അയോദ്ധ്യയിൽ ഉജ്വല വിജയം നേടിയത്. അയോദ്ധ്യയിൽ ഇത്തവണ ബിജെപി പരാജയപ്പെടുമെന്നും, പരാജയം മുൻകൂട്ടിക്കണ്ടാണ് യോഗി ആദിത്യനാഥ് അയോദ്ധ്യയിൽ മത്സരിക്കാതിരുന്നതെന്നും, മണ്ഡലത്തിലെ ജനവികാരം ബിജെപിയ്‌ക്ക് എതിരാണെന്നും ഒരു വിഭാഗം മാദ്ധ്യമങ്ങൾ കൊണ്ട് പിടിച്ചു പ്രചരണം നടത്തിയിരുന്നു. ക്ഷേത്ര നഗരിയിൽ യോഗി സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾ അതൃപ്‌തരാണെന്നും, ഇത് ബിജെപിക്ക് തിരിച്ചടിയാവുമെന്നുമായിരുന്നു പ്രചാരണം.
ബിജെപി സ്ഥാനാർഥി വേദ് പ്രകാശ് 112169 വോട്ടുകൾ നേടി, 20102 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി തേജ് നാരായണനെ വേദ് പ്രകാശ് പരാജയപ്പെടുത്തിയത്. 2017ൽ അയോദ്ധ്യ സീറ്റിൽ വിജയിച്ചതും ബിജെപിയുടെ തന്നെ വേദ് പ്രകാശ് ഗുപ്തയാണ്. 2012 നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പി യുടെ തേജ് നാരായൺ വിജയിച്ച സീറ്റ് ആണ് 2017 ൽ ബിജെപി പിടിച്ചെടുത്തത്.
രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ അയോദ്ധ്യ ബിജെപി യെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ മണ്ഡലമാണ്. രാമക്ഷേത്ര നിർമ്മണത്തോടൊപ്പം, അടിസ്ഥാന സൗകര്യങ്ങളടക്കം, നിരവധി വികസന പ്രവർത്തനങ്ങളാണ് യോഗി സർക്കാർ ഇവിടെ നടപ്പിലാക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തിയാണ് അയോധ്യയിലെ വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്‌ക്ക് അൻപതിൽ പരം സന്ദർശനങ്ങളാണ് യോഗി അയോധ്യയിൽ നടത്തിയത്.
Comments