ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണതുടർച്ചയിലേക്ക് മുന്നേറുന്ന ബിജെപിയുടെ ജയം പ്രതീക്ഷിച്ചതു തന്നെയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ മദൻ കൗശിക്. ഇതിനിടെ വൻ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർ ത്ഥി ഹരീഷ് റാവത് ജനങ്ങളോട് ക്ഷമ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നേറുകയാണ്. ഉത്തരാഖണ്ഡിലെ ജനങ്ങൾ വികസനത്തിനാണ് പിന്തുണ നൽകിയത്. രാജ്യസുരക്ഷയ്‌ക്ക് യാതൊരു വിട്ടു വീഴ്ചയും ചെയ്യാത്ത കേന്ദ്രസർക്കാർ നയത്തിന് സൈനിക സംസ്ഥാനമായ ഉത്തരാഖണ്ഡ് നൽകുന്ന ആദരമാണ് ഈ ഭൂരിപക്ഷമെന്നും ജനങ്ങളെ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നുവെന്നും കൗശിക് പറഞ്ഞു.
തുടർച്ചയായി രണ്ടാം വട്ടവും അടിപതറുന്ന കോൺഗ്രസ് ബിജെപി ഭരണസ്ഥിരത പ്രകടിപ്പിക്കില്ലെന്ന പ്രചാരണമാണ് നടത്തിയത്. സീറ്റുകൾ നന്നായി കുറഞ്ഞതോടെ കോൺഗ്രസ് മുഖം രക്ഷിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ്. ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിക്കാൻ പാർട്ടിക്കായില്ല. പരാജയം സമ്മതിച്ചുകൊണ്ടു നടത്തിയ പ്രസ്താവനയിൽ റാവത് പറഞ്ഞു. 14000 വോട്ടുകൾക്കാണ് റാവത് ഇത്തവണ പരാജയപ്പെട്ടത്.
നിലവിൽ 48 സീറ്റുകളിൽ മുന്നേറിക്കൊണ്ടാണ് ബിജെപി ഭരണതുടർച്ച ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകൾ സംസ്ഥാനം ഭരിച്ച് കഴിഞ്ഞതവണ കൈവിട്ട ഭരണം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസ് മോഹം 18 സീറ്റിനും താഴേക്ക് ഒതുങ്ങുന്നതായാണ് റിപ്പോർട്ട്. ബിഎസ്പി രണ്ടു സീറ്റുകളിലും സ്വതന്ത്രർ 2 സീറ്റുകളിലും മുന്നേറുകയാണ്.
Comments