പാലക്കാട്: യുവമോർച്ച പാലക്കാട് തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ കൊലപാതകം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും പരിശീലനം ലഭിച്ച സിപിഎം ക്രിമിനലുകളാണ് കൊലപാതകം നടത്തിയതെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ.
തരൂർ പഞ്ചായത്തിലെ പത്താം വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിനു മാത്രമാണ് ബിജെപി പരാജയപ്പെട്ടത്. തരൂർ പഞ്ചായത്തിൽ അരുണിന്റെ നേതൃത്വത്തിൽ മലപ്പുറം കാവന്നൂർ പീഡനത്തിനെതിരായി യുവമോർച്ചയുടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതും സി പി എം നേതൃത്വത്തെ ചൊടിപ്പിച്ചതായി പ്രഫുൽ കൃഷ്ണൻ ഫേസ്ബുക്ക് പ്രതികരണത്തിൽ പറഞ്ഞു.
ലോകസമാധാനത്തിന് ബജറ്റിൽ രണ്ട് കോടി മാറ്റി വെച്ച സർക്കാർ സ്വന്തം പാർട്ടിക്കാർക്ക് ബോധവൽക്കരണം നൽകുകയാണ് ആദ്യം വേണ്ടത്. കൊലപാതകത്തെക്കുറിച്ച് ഗൗരവമായ അന്വേഷണത്തിന് പോലീസ് തയ്യാറാകുന്നില്ല. സിപിഎം നിർദ്ദേശാനുസരണം മാത്രം ചലിക്കുന്ന പാവകളായി പാലക്കാട്ടെ പോലീസ് മാറിയിരിക്കുന്നു.
ബിജെപിയുടെ വളർച്ചയിൽ അസഹിഷ്ണുതയുള്ള സിപിഎം നേതൃത്വമാണ് കൊലപാതകം ആസൂത്രണം ചെയ്തത്.മുൻ മന്ത്രി എ കെ ബാലന് നിർണ്ണായകമായ സ്വാധീനമുള്ള പ്രദേശമാണ് ഇത്. എ കെ ബാലന് സംഭവവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.
Comments