ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസിന് പിന്തുണയുമായി ബോളിവുഡ് താരം യാമി ഗൗതവും ഭർത്താവ് ആദിത്യ ധാറും. ഒരു കശ്മീരി പണ്ഡിറ്റിനെ വിവാഹം കഴിച്ചതിനാൽ ആ സമൂഹം അനുഭവിക്കുന്ന ക്രൂരതകൾ തനിക്ക് നേരിട്ടറിയാമെന്ന് യാമി ട്വിറ്ററിൽ കുറിച്ചു. ഇത്രയും കാലം ഞങ്ങൾ അനുഭവിച്ച വേദനയാണ് സിനിമയിലൂടെ കാണാൻ സാധിച്ചതെന്ന് ആദിത്യയും ട്വിറ്ററിൽ പങ്കുവെച്ചു.
യാമിയുടെ വാക്കുൾ ഇങ്ങനെ ‘ഒരു കശ്മീരി പണ്ഡിറ്റിനെ വിവാഹം കഴിച്ചതിനാൽ ഈ സമൂഹം അനുഭവിക്കുന്ന ക്രൂരതകൾ എനിക്ക് നേരിട്ട് അറിയാം. ഭൂരിഭാഗം ആളുകൾക്കും കശ്മീർ വംശഹത്യയെ കുറിച്ച് യാതൊരു വ്യക്തതയുമില്ല. സത്യം എന്തെന്ന് കണ്ടെത്താൻ ഞങ്ങൾക്ക് 32 വർഷം വേണ്ടിവന്നു. എല്ലാവരും സിനിമ കാണണം, പിന്തുണയുണ്ടാകണം’ യാമി ട്വിറ്ററിൽ കുറിച്ചു.
ആദിത്യ ധാർ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ ‘ സിനിമ കണ്ടിറങ്ങിയ നിരവധി പേർ തീയേറ്ററിൽ ഇരുന്ന് കരയുന്നത് കണ്ടു. അതിൽ കാണിച്ച വിഷമം വളരെ വലുതാണ്. ഇത്രയും കാലം ഈ സമൂഹത്തിൽ ഞങ്ങൾ അനുഭവിച്ച വേദനയാണ് ഈ സിനിമ കാണിച്ചു തന്നത്. അന്ന് ഞങ്ങൾക്ക് കരയാൻ ഒരു തോളും ഇല്ലായിരുന്നു. സത്യം കേൾക്കാൻ ഒരു കാതും ഇല്ലായിരുന്നു.’ ആദിത്യ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കശ്മീരി പണ്ഡിറ്റുകളെ പലായന കഥ പറയുന്ന ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രം റിലീസിന് എത്തുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Being married to a Kashmiri Pandit, I know first hand of the atrocities that this peace-loving community has gone through. But majority of the nation is still unaware. It took us 32 years and a film to get to know the truth. Please watch and support #TheKashmirFiles . 🙏 https://t.co/rjHmKVmiXZ
— Yami Gautam Dhar (@yamigautam) March 14, 2022
Comments