ന്യൂഡൽഹി : ഹോളി ആംശസകൾ നേർന്ന് ബിബിസി പങ്ക് വച്ച ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ . രാജ്യം ഐശ്വര്യപൂർണ്ണമായ ഹോളി ഉത്സവം ആഘോഷിക്കുമ്പോൾ രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാജ്യത്തിന് ആശംസകൾ നേരുന്നതായി ബിബിസി ഹിന്ദി ട്വീറ്റിൽ പറഞ്ഞു.
ഒപ്പം ബുർഖ ധരിച്ച മുസ്ലീം സ്ത്രീ, മുസ്ലീം ഇതര സമുദായക്കാർക്കൊപ്പം നിറങ്ങൾ ഉപയോഗിച്ച് ഹോളി ആഘോഷിക്കുന്ന ഫീച്ചർ ചിത്രവും ബിബിസി പങ്ക് വച്ചു .ഹോളിയുടെ വർണ്ണോത്സവം ചിത്രീകരിക്കാൻ ബിബിസി ചില ‘ശ്രേഷ്ഠമായ’ ഉദ്ദേശ്യങ്ങളോടെയാണ് ചിത്രം ഉപയോഗിച്ചെങ്കിലും, തീവ്ര ഇസ്ലാമിസ്റ്റുകൾ ചാനലിന് സംഘിപ്പട്ടം നൽകി രംഗത്തെത്തിക്കഴിഞ്ഞു .
മാദ്ധ്യമ സ്ഥാപനത്തെ ദുരുപയോഗം ചെയ്ത് മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം വളർത്തുന്നുവെന്നാണ് ഇസ്ലാമിസ്റ്റുകളുടെ ആരോപണം . ട്വീറ്റിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം തീർത്തും വെറുപ്പുളവാക്കുന്നതും ലജ്ജാകരവുമാണെന്നും ചിലർ പറയുന്നു. ‘സംഘികൾ’ വിദ്വേഷവും അഴുക്കും പങ്കുവെച്ച ആഘോഷം ബിബിസി സാധാരണമാക്കി മാറ്റി . ഹോളി ഒരു ഹിന്ദു ആഘോഷമാണെന്ന് പ്രസ്താവിച്ച ഇസ്ലാമിസ്റ്റുകൾ ചിത്രം നീക്കം ചെയ്യണമെന്നും ബിബിസിയോട് ആവശ്യപ്പെട്ടു. ബിബിസിയ്ക്ക് ഇത്തരത്തിൽ ഒരു മുസ്ലീം സ്ത്രീയുടെ ചിത്രം നൽകാൻ എങ്ങനെ ധൈര്യം വന്നുവെന്നും ചോദ്യമുണ്ട്.
അജ്ഞാതനായ ഒരു പുരുഷൻ ഒരു മുസ്ലീം സ്ത്രീയുടെ കവിളിൽ തൊടുമ്പോൾ മാദ്ധ്യമങ്ങൾക്ക് എങ്ങനെ ‘സഹോദരത്വം’ ആഘോഷിക്കാൻ കഴിയുമെന്നാണ് മുഹമ്മദ് വക്കീൽ ഖാൻ എന്ന ഉപയോക്താവിന്റെ ചോദ്യം .മുസ്ലീങ്ങൾ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ബിബിസിക്ക് ഭ്രാന്ത് പിടിച്ചോ , . ബിബിസിയിൽ ജോലി ചെയ്യുന്ന ബ്രാഹ്മണരാണ് ഇതിനു പിന്നിൽ , ഹിന്ദു സ്ത്രീകൾക്കും ഇത് സംഭവിച്ചാൽ എന്ത് സംഭവിക്കും എന്നൊക്കെയാണ് പലരുടെയും ചോദ്യങ്ങൾ.
Comments