കാക്കനാട്: റോഡരികിൽ മാലിന്യം തള്ളിയവരെ തേടിപിടിച്ച് കണ്ടത്തി പിഴയിട്ട് തൃക്കാക്കര നഗരസഭ.വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിനാണ് നഗരസഭയുടെ പിടി വീണത്. മാലിന്യകൂമ്പാരത്തിൽ നിന്നും ലഭിച്ച ബില്ലിൽ നിന്നും സ്ഥാപനത്തിന്റെ പേര് കണ്ടത്തിയാണ് നടപടി.16,000 രൂപയാണ് പിഴയീടാക്കിയത്.
ചെമ്പുമുക്ക് എംഎൽഎ റോഡരികിലെ പറമ്പിൽ വ്യാഴാഴ്ച്ച രാത്രിയാണ് മാലിന്യം വലിച്ചെറിഞ്ഞത്. ഇന്നലെ രാവിലെ സമീപവാസിയും വാർഡ് കൗൺസിലറുമായ വർഗീസ് പ്ലാശേരിയുടെ ശ്രദ്ധയിൽ മാലിന്യമെറിഞ്ഞിരിക്കുന്നതായി കണ്ടു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള കവറുകളാണ് പറമ്പിലേക്ക് ഇട്ടിരുന്നത്.
തുടർന്ന് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ വൈറ്റിലയിലെ സ്വകാര്യസ്ഥാപനത്തിന്റെ പേരിലുള്ള ബില്ലുകൾ കണ്ടെത്തി.ഉടനെ ബില്ലുമായി കൗൺസിലർ നഗരസഭയെ സമീപിച്ചു. മാലിന്യമെറിഞ്ഞത് ബില്ലിൽ പേരുള്ളവർ തന്നെയെന്ന് കണ്ടെത്തിയതോടെ നഗരസഭ 16,000 രൂപ പിഴ ചുമത്തുകയായിരുന്നുവെന്നാണ് വിവരം.=
Comments