കാബൂൾ : താലിബാൻ ഭരണത്തെ പൂർണമായും അംഗീകരിച്ച് അയൽ രാജ്യമായ തുർക്ക്മെനിസ്താൻ. താലിബാൻ നിയോഗിച്ച അഫ്ഗാൻ അംബാസഡറെ ചുമതലയേൽക്കാൻ അനുവദിച്ചു കൊണ്ടാണ് തുർക്ക്മെനിസ്താൻ പിന്തുണയറിയിച്ചത്. താലിബാൻ നിയോഗിക്കുന്ന നേതാവിനെ അംഗീകരിച്ച ആദ്യത്തെ മദ്ധ്യേഷ്യൻ രാജ്യം കൂടിയാണ് ഇത്.
താജിക് അമേരിക്കൻ മാദ്ധ്യമപ്രവർത്തകനായ ഫറാങ്കിസ് നജീബുള്ളയാണ് ഇക്കാര്യം അറിയിച്ചത്. താലിബാൻ നിയോഗിച്ച അംബാസഡറായ ഫാസിൽ മുഹമ്മദ് സബീറിനെ അഷ്ഗാബതിൽ വെച്ച് നടന്ന ചടങ്ങിലാണ് നിയോഗിച്ചത്. തുർക്ക്മെനിസ്താൻ ഉപ വിദേശകാര്യ മന്ത്രി വെപ ഹജിയേവും ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ ഓഗസ്റ്റിലാണ് താലിബാൻ ഭീകരരർ അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണങ്ങൾ നടത്തി രാജ്യം പിടിച്ചെടുത്തത്. 20 വർഷത്തിന് ശേഷമുള്ള യുഎസ് സൈനിക മാറ്റത്തിന് പിന്നാലെയായിരുന്നു താലിബാൻ അധിനിവേശം. തുടർന്ന് താലിബാൻ പുതിയ ഭരണകൂടം രൂപീകരിച്ചെങ്കിലും ലോകരാജ്യങ്ങൾ ഒന്നും തന്നെ അംഗീകരിച്ചില്ല. പാകിസ്താൻ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ആദ്യഘട്ടത്തിൽ പിന്തുണ അറിയിച്ചത്. പിന്നാലെ യുകെയും തുർക്കിയും അംഗീകരിച്ചുകൊണ്ട് രംഗത്തെത്തി. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇപ്പോഴും താലിബാൻ ഭരണത്തെ അംഗീകരിച്ചിട്ടില്ല.
Comments