ലക്‌നൗ : ഉത്തർപ്രദേശിൽ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭാ കൗൺസിലിൽ നിന്നും രാജിവെച്ചു. ഗോരഖ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിക്കത്ത് സമർപ്പിച്ചത്.
2017 ൽ മുഖ്യമന്ത്രിയായി അധികാരത്തിൽ ഏറിയ ശേഷമാണ് യോഗി ആദിത്യനാഥിനെ നിയമസഭാ കൗൺസിൽ അംഗമായി നിയോഗിച്ചത്. രണ്ടാം തവണ ഗോരഖ്പൂരിൽ നിന്നും മത്സരിച്ച യോഗി പ്രതിപക്ഷത്തെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. 25 നാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരം ഏൽക്കുക. ഇതിന് മുന്നോടിയായാണ് രാജി.
37 വർഷത്തെ ഉത്തർപ്രദേശിന്റെ ചരിത്രം മാറ്റി രചിച്ചുകൊണ്ടാണ് യുപിയിൽ യോഗി സർക്കാർ തുടർഭരണമുറപ്പിക്കുന്നത്. 403 സീറ്റിൽ 255 ഇടത്തും ബിജെപി തന്നെയാണ് മുന്നിൽ എത്തിയത്. 41.29 ശതമാനം വോട്ട് ഷെയർ. ബിജെപിയെ തകർക്കുമെന്ന് വീരവാദം മുഴക്കിയ കോൺഗ്രസിനോ സമാജ്‌വാദി പാർട്ടിക്കോ പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും സീറ്റ് നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു.
Comments