ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനങ്ങൾക്ക് കരുത്ത് വർദ്ധിപ്പിക്കാൻ നീക്കം. അമേരിക്കയുടെ ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണീഷൻ(ജെഡിഎഎം) കിറ്റുകൾ ഘടിപ്പിച്ചുകൊണ്ട് തേജസിന്റെ ശക്തി വർദ്ധിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 80 കിലോമീറ്റർ അകലത്തിലുള്ള ശത്രുവിനെ ലക്ഷ്യസ്ഥാനത്തെത്തി തകർക്കാൻ കഴിവുള്ളവയാണ് ഈ ബോംബിംഗ് കിറ്റുകൾ.
ജെഡിഎഎം കിറ്റുകൾ വാങ്ങാൻ യുഎസുമായി ഇന്ത്യൻ വ്യോമസേന കരാർ ഒപ്പിട്ടു. ആകാശത്ത് നിന്നും വലിയ പ്രഹരശേഷി ഏൽപ്പിക്കാൻ അമേരിക്കയുടെ അത്യാധുനിക ജെഡിഎഎം കിറ്റുകൾക്ക് സാധിക്കും. ബാലക്കോട്ട് ആക്രമണം പോലുള്ള വ്യോമാക്രമണങ്ങൾ നടത്താൻ ഇവ സഹായകമാകും.
കിഴക്കൻ ലഡാക്കിൽ ചൈനയുമായി സംഘർഷസാദ്ധ്യത നിലനിൽക്കുന്നതിനാൽ എൽഎസി തേജസ് ഫൈറ്റർ ജെറ്റുകളുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് അമേരിക്കയിൽ നിന്നും പ്രതിരോധ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത്. ചൈനയുടെ ജെഎഫ്-17 വിമാനങ്ങളേക്കാൾ മികച്ചതും പ്രവർത്തനക്ഷമതയുള്ളതുമാണ് തേജസ് യുദ്ധവിമാനങ്ങൾ. നാല് യുദ്ധവിമാനങ്ങൾ കൂടി ഉടൻ സേനയിൽ ഉൾപ്പെടുത്തും.
Comments