ന്യൂഡൽഹി: ഗുജറാത്ത് മുൻ കോൺഗ്രസ് അധ്യക്ഷനും മുൻമന്ത്രിയുമായിരുന്ന ഭരത്സിംഗ് സോളങ്കിക്കെതിരെ ഭാര്യരേഷ്മയുടെ ഗാർഹിക പീഡനപരാതി. അതെ സമയം വീട് സന്ദർശിക്കുന്നതിന് ഭരത് സിംഗ് പൊലീസ് സംരക്ഷണമാവശ്യപ്പെട്ടിട്ടുണ്ട്. പാസ്പോർട്ടും മറ്റ് വിലപ്പെട്ട വസ്തുക്കളും പ്രധാനരേഖകളും ശേഖരിക്കാൻ വീട്ടിലേക്ക് പോകാനാണ് ഭരത്‌സിംഗ് പോലീസ് സംരക്ഷണം തേടിയത്. ഭാര്യ വീണ്ടും തനിക്കെതിരെ വീടു കയറി ആക്രമിച്ചു എന്നു പരാതിപ്പെടാൻ ഇടയുള്ള സാഹചര്യത്തിലാണ് പരാതി നൽകിയത്.
നിലവിൽ ഗാർഹികപീഡന പരാതിയെ തുടർന്ന് ഭാര്യ രേഷ്മപട്ടേലുമായി വേർപിരിഞ്ഞു കഴിയുകയാണ് ഭരത്‌സിംഗ് സോളങ്കി. ബൊർസാദ് കോടതിയിൽ ഭർത്താവിനെതിരെ രേഷ്മ പരാതിയും നൽകിയിട്ടുണ്ട്.
സോളങ്കി ഭാര്യയിൽ നിന്ന് വിവാഹമോചനത്തിന് ആവശ്യപ്പെട്ടെങ്കിലും ഭാര്യ രേഷ്മ പട്ടേൽ അത് നിഷേധിക്കുകയും ഗാർഹിക പീഡനം ആരോപിച്ച് പരാതി നൽകുകയും ചെയ്തു. എന്നാൽ ഇവർ വിവാഹമോചനത്തിന് വിസമ്മതിച്ചു.
രേഷ്മ പട്ടേൽ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയശേഷം ബോർസാദിലെ വീട്ടിലാണ് താമസിക്കുന്നത്. സോളങ്കി തന്റെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ആക്രമിച്ചതായും വധഭീഷണി മുഴക്കി അവളെ വീട്ടിൽ നിന്ന് പുറത്താക്കിയതായും ഇതെ തുടർന്നാണ് വിദേശത്തേക്ക് പോയതെന്നും രേഷ്മ പറഞ്ഞു. യുഎസിൽ ആയിരുന്നപ്പോൾ രേഷ്മ പട്ടേൽ ഭർത്താവിൽ നിന്ന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്തെഴുതിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.
ഭർത്താവ് ഭരത്‌സിംഗ് സോളങ്കിയെ ഭയന്നാണ് അമേരിക്കയിൽ എത്തിയത്. ഭർത്താവ് ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും സാമ്പത്തിക സ്ഥിതി ഇപ്പോൾ മോശമാണെന്നും അദ്ദേഹം രാഹുൽഗാന്ധിക്ക് എഴുതിയ കുറിപ്പിൽ പറയുന്നു. അതെ സമയം തനിക്ക് ഭാര്യയുമായി ഒരു ബന്ധവുമില്ലെന്നും നാലുവർഷമായി വേർപിരിഞ്ഞാണ് താമസമെന്നും അവരുമായി നടത്തുന്ന സാമ്പത്തിക ഇടപാടിൽ തനിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്നും സോളങ്കി പൊതുഅറിയിപ്പ് നൽകിയിരുന്നു.
അതെ സമയം ഭർത്താവ് കൊറോണ ബാധിതനായപ്പോൾ അദ്ദേഹത്തെ പരിചരിച്ചതായി രേഷ്മ പട്ടേലും അഭിഭാഷകൻ മുഖേന പരസ്യമായി വ്യക്തമാക്കിയിരുന്നു. കൊറോണ മോചിതനായ ശേഷം തന്നെ വിവാഹമോചനത്തിന് ഭർത്താവ് നിർബന്ധിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. ഭരത്‌സിങ് സോളങ്കി രണ്ടുതവണ ഗുജറാത്ത് അധ്യക്ഷനായിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു.
Comments