ഡെറാഡൂൺ:ചാർധാം യാത്രകൾക്ക് വിപുലമായ ഒരുക്കങ്ങൾക്കായി ഉന്നതതലയോഗം. ഉത്തരാഖണ്ഡിലെ മുതിർന്ന ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗം മേധാവികളുമാണ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയ്‌ക്കൊപ്പം യോഗം ചേർന്നത്.
അക്ഷയ തൃതീയ ദിനമായ മെയ് 3നാണ് ഇത്തവണത്തെ ചാർധാം യാത്ര ആരംഭിക്കുന്നത്. ഗംഗോത്രി-യമുനോത്രി തീർത്ഥക്കടവുകളിലേയ്‌ക്കുള്ള വാതിലുകൾ തുറക്കുന്നത് മുതലാണ് ഭക്തർക്ക് പ്രവേശനം നൽകുക. ഇതിനൊപ്പം മെയ് 6ന് കേദാർനാഥ് ക്ഷേത്രവും മെയ് 8ന് ബദരീനാഥ് ക്ഷേത്രവും തുറക്കുമെന്നും പുഷ്‌കർ സിംഗ് ധാമി അറിയിച്ചു.
മാർച്ച് മാസം ഒന്നാം തീയതി യാണ് ക്ഷേത്ര ട്രസ്റ്റുകൾ വിവിധ ക്ഷേത്രങ്ങളുടെ നടതുറക്കുന്ന തീയതി ഭരണകൂടത്തെ അറിയിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള ക്ഷേത്രങ്ങളെല്ലാം ശൈത്യകാലം ആരംഭിക്കുന്നതോടെയാണ് അടയ്‌ക്കുന്നത്. കേദാർനാഥിലെ നടതുറക്കുന്നതിന് തലേദിവസം ഉഖിമഠ് ഓംകാരേശ്വർ ക്ഷേത്രത്തിൽ നിന്നും കേദാരേശ്വർ ഭഗവാന്റെ പല്ലക്ക് ഘോഷയാത്ര നടക്കുമെന്നും അധികൃതർ അറിയിച്ചു.
ചമോലി ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ സുരക്ഷാ വിഭാഗങ്ങൾ ക്ഷേത്രങ്ങ ളുമായി ബന്ധപ്പെട്ട് എല്ലാ കേന്ദ്രങ്ങളുടേയും പരിശോധനകൾ തുടരുകയാണ്. ഹിമാലയൻ മലനിരകളിലെ അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളെ പ്രത്യേകം തിരിച്ച് സുരക്ഷാ സംവി ധാനം ഒരുക്കിയിട്ടുണ്ട്. എല്ലായിടത്തും മുന്നറിയിപ്പ് ബോർഡുകൾ വയ്‌ക്കുന്നതും ഉടൻ ആരംഭിക്കുമെന്നും പോലീസ് അറിയിച്ചു.
Comments