ന്യൂഡൽഹി : കുത്തബ് മിനാർ സമുച്ചയത്തിൽ നിന്ന് ഗണപതി വിഗ്രഹങ്ങൾ ലഭിച്ചു . സമുച്ചയത്തിലെ ഖുവ്വത്ത്-ഉൽ-ഇസ്ലാം പള്ളിയുടെ തെക്ക് അഭിമുഖമായുള്ള മതിലിന്റെ ഭാഗത്ത് നിന്നാണ് തല താഴ്‌ത്തി, കാൽ മുകളിലേക്ക് ഉയർത്തി വച്ച നിലയിലുള്ള ഗണേശ വിഗ്രഹം ലഭിച്ചത് . രണ്ടാമത്തെ വിഗ്രഹം ഇരുമ്പ് കൂട്ടിൽ അടച്ച നിലയിലാണ് . അത് ലഭിച്ചതും പള്ളി നിൽക്കുന്ന സ്ഥലത്താണ്. രണ്ട് വിഗ്രഹങ്ങളും തല കീഴായാണ് മസ്ജിദ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്നത് .
ഇവ സമുച്ചയത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് കാട്ടി നിലവിൽ ദേശീയ സ്മാരക അതോറിറ്റി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്‌ക്ക് കത്തയച്ചു. ഈ വിഗ്രഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം അപകീർത്തികരമാണെന്നും അതോറിറ്റി പറഞ്ഞു. ഇവ ദേശീയ മ്യൂസിയത്തിൽ സൂക്ഷിക്കണം.
സ്മാരകങ്ങളും പൈതൃക പ്രദേശങ്ങളും സംരക്ഷിക്കുന്നതിനായി 2011-ലാണ് ദേശീയ സ്മാരക അതോറിറ്റി സ്ഥാപിതമായത്. ബിജെപി നേതാവും മുൻ രാജ്യസഭാ എംപിയുമായ തരുൺ വിജയ് ആണ് നിലവിൽ എൻഎംഎയുടെ പ്രസിഡന്റ്. ‘ ഞാൻ നിരവധി തവണ ഈ സ്ഥലം സന്ദർശിച്ചു, വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലം പരിതാപകരമാണെന്ന് എനിക്ക് തോന്നുന്നു. ഈ വിഗ്രഹങ്ങൾ നിൽക്കുന്ന സ്ഥലത്ത് കൂടിയാണ് മസ്ജിദിൽ വരുന്ന ആളുകൾ ചെരിപ്പിട്ട് നടക്കുന്നതും , മറ്റും ‘ തരുൺ വിജയ് പറഞ്ഞു.
മുഗൾ ഭരണാധികാരികൾ ഹിന്ദുക്കളോട് ചെയ്ത സാംസ്കാരിക വംശഹത്യയുടെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. തരുൺ അനംഗ്പാൽ തോമർ രാജാവ് നിർമ്മിച്ച ജൈന തീർത്ഥങ്കരന്മാർ, ദശാവതാരങ്ങൾ, നവഗ്രഹങ്ങൾ എന്നീ വിഗ്രഹങ്ങളും 27 ജൈന, ഹിന്ദു ക്ഷേത്രങ്ങളും തകർത്തതിന് ശേഷമാണ് ഈ വിഗ്രഹങ്ങൾ ഇവിടെ കൊണ്ടുവന്നത്. ഈ വിഗ്രഹങ്ങൾ സൂക്ഷിക്കുന്ന രീതി ഇന്ത്യയോടുള്ള അവഹേളനമാണ് കാണിക്കുന്നതെന്നും അത് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആ 27 ക്ഷേത്രങ്ങൾക്ക് എന്ത് സംഭവിച്ചുവെന്നും ഹിന്ദുക്കളെ അപമാനിക്കാൻ ഗണേശ വിഗ്രഹങ്ങൾ എന്തിനാണ് തലകീഴായി സ്ഥാപിച്ചതെന്നതും അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു .
Comments