കാബൂൾ: അഫ്ഗാൻ അഭയാർത്ഥി വിഷയത്തിൽ ഇറാനും പാകിസ്താനും താലിബാനും പങ്കെടുക്കുന്ന യോഗം അടുത്തമാസം നടക്കും. താലിബാൻ ഭരണത്തിൻ കീഴിൽ അഭയാർത്ഥികളായി നാടുവിടേണ്ടി വന്ന അഫ്ഗാനിലെ ജനങ്ങൾ എത്തിപ്പെട്ട രാജ്യങ്ങളിലെ അവസ്ഥയും അഫ്ഗാൻ ജനതയെ തിരികെ നാട്ടിലെത്തിക്കാനുള്ള സംവിധാനവും നിലവിലെ സംരക്ഷണവും ചർച്ചയാകും. ഐക്യരാഷ്‌ട്ര സഭയുടെ അഫ്ഗാൻ ഹൈക്കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ താലിബാൻ ഭരണകൂടവും , ഇറാൻ ഭരണകൂടവും പാകിസ്താൻ പ്രതിനിധികളും പങ്കെടുക്കും.
ഇറാനിലും പാകിസ്താനിലും എത്തിപ്പെട്ട അഫ്ഗാൻ അഭയാർത്ഥികൾ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണന ഐക്യരാഷ്‌ട്രസഭ ഏറെ ഗൗരവത്തിലാണ് കാണുന്നത്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് സ്ത്രീകളേയും കുട്ടികളേയും ബാധിച്ചിട്ടുള്ളത്. വലിയ വിഭാഗം ജനത തീരാദുരിതത്തിലാണ്. താലിബാൻ ആക്രമിച്ച സമയത്ത് പാകിസ്താനിലെ അതിർത്തിയിലേക്ക് നീങ്ങിയ അഫ്ഗാനികളെ പാക് സൈന്യം അടിച്ചോടിച്ചത് വലിയ വിമർശനത്തിന് ഇടനൽകിയിരുന്നു.
അഭയാർത്ഥികൾ ചെന്നുപെട്ടിരിക്കുന്ന സ്ഥലത്തെ ഭരണകൂടങ്ങൾ ഇതുവരെ കൃത്യമായ രേഖകൾ നൽകിയിട്ടില്ല. ഇത്തരം അലംഭാവം ഫ്ഗാൻ ജനതയുടെ പ്രതിസന്ധി രൂക്ഷമാക്കി യിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തിര യോഗം ചേരുന്നത്. ഇറാനെതിരെ കാബൂളിൽ പ്രതിഷേധം നടത്തിയാണ് ജനങ്ങൾ പ്രതികരിച്ചത്. യുഎൻ അഭയാർത്ഥി വിഭാഗം ഹൈക്കമ്മീഷണറാണ് യോഗത്തിന് മുൻകൈയ്യെടുത്തത്.
Comments