ഖാർഗോണിലെ കലാപകാരികളുടെ വീടുകൾ തകർത്തതിനെതിരെ വിമർശനം ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ. രാമനവമി ഘോഷയാത്രയ്‌ക്കിടെ കല്ലേറുണ്ടായതിനെത്തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റതിനെത്തുടർന്ന് 5 പ്രദേശങ്ങളിലെ അനധികൃതമായി നിർമ്മിച്ച 16 വീടുകളും 29 കടകളും തകർത്തിരുന്നു. ഡോ. ബാബാസാഹെബ് അംബേദ്കറുടെ ജന്മദിനത്തിൽ വ്യാഴാഴ്ച മോവിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ശിവരാജ് ചൗഹാൻ. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ പെട്ടവരുടെ വീടുകൾ അക്രമികൾ കത്തിച്ചതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഒരു പൗരനും തന്റെ സുരക്ഷയെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്ന് ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി ഒരു കുറ്റവാളിയെയും വെറുതെവിടില്ലെന്ന് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വ്യാജ ഫോട്ടോകൾ പങ്കുവെച്ച മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗിനെയും അദ്ദേഹം വമർശിച്ചു. ഖാർഗോൺ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 144 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കലാപകാരികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സംസ്ഥാന സർക്കാർ രണ്ടംഗ ക്ലെയിം ട്രൈബ്യൂണൽ രൂപീകരിച്ചു.
തീവെപ്പും കലാപവും ഉണ്ടാകാൻ ചിലർ ഗൂഢാലോചന നടത്തുകയാണ്, ഖാർഗോണിൽ എന്താണ് സംഭവിച്ചത്? ഖാർഗോണിന്റെ സഹോദരീസഹോദരന്മാരേ, മുഴുവൻ സംസ്ഥാനത്തെയും സമാധാനവും ഐക്യവും നിലനിർത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് ശിവരാജ് ചൗഹാൻ പറഞ്ഞു. ഞാൻ വളരെ വ്യക്തമായി പറയുന്നു-നിങ്ങൾ ഏതു ജാതിയിലും മതത്തിലും പെട്ടവരായിരിക്കാം, എന്നാൽ ബിജെപി സർക്കാർ എല്ലാവർക്കുമുളളതാണ്.എന്നാൽ ആരെങ്കിലും കലാപമുണ്ടാക്കിയാൽ ആരെയും വെറുതെവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments