ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടപ്പെട്ടവ ഭീകരർ പാക് സൈന്യത്തിലും പ്രവർത്തിച്ചിരുന്നുവെന്ന തെളിവുമായി ഡൽഹി പോലീസ്. അലബഹാദിൽ നിന്നും ഡൽഹിയിൽ നിന്നും പിടികൂടപ്പെട്ടവരെയാണ് പോലീസ് ഭീകരരും പാക് സൈനികരുമാണെന്ന് അവകാശപ്പെടുന്നത്. ബലാകോട്ട് തിരിച്ചടിയിൽ അഭിനന്ദൻ വർദ്ധമാൻ പാക് സൈന്യത്തിന്റെ പിടിയിലായപ്പോൾ ഒപ്പം ഉണ്ടായിരുന്ന 9 പേരിൽ രണ്ടുപേരെയാണ് ഇന്ത്യയിൽ നിന്നും ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. പാക് സൈനികരും ഇസ്ലാമിക ഭീകരരും ഒന്നു തന്നെയെന്ന ആരോപണം ശക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഡൽഹിപോലീസ് പുറത്തുവിടുന്നത്. ഭീകരരെന്ന സംശയിക്കുന്ന രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് സംശയം ബലപ്പെട്ടത്.
പാകിസ്താനിൽ പരിശീലനം നേടി ഇന്ത്യയിൽ ഭീകതയ്‌ക്കായി എത്തുന്നവരിൽ സൈനികരു മുണ്ടെന്ന വാദമാണ് ബലപ്പെട്ടിരിക്കുന്നത്. അഭിനന്ദനെ പിടികൂടി തടവിലാക്കിയ സമയത്ത് കൂടെ നിന്ന് സൈനിക വേഷത്തിൽ ചിത്രമെടുത്തയാളൊണ് ഡൽഹിയിൽ പിടികൂടിയ തെന്നാണ് സൈന്യം പറയുന്നത്. ഡൽഹി പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഭീകരരെന്ന കരുതുന്ന രണ്ടുപേരെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടിയത്. സീഷാൻ ഖ്വമാർ(28) ഉത്തർപ്രദേശിലെ അലഹാബാദിലും, ഒസാമ അലിയാസ് സാമി(22) ഡൽഹിയിലെ ജാമി നഗറിലും ഒളിച്ചുതാമസിക്കവേയാണ് പിടിക്കപ്പെട്ടത്. ഇരുവരും
പാക് ഐഎസ്‌ഐ പരിശീലനം നേടിയവരാണ്.
ഇരുവരേയും പാക് ഭീകരെന്ന് തിരിച്ചറിഞ്ഞത് ഇസ്ലാമാബാദ് സ്വദേശിയും പാക് അധിനിവേശ കശ്മീർ സ്വദേശിയായ ഹംസയാണ്.ഇരുവർക്കും പരിശീലനം കൊടുത്ത സംഘത്തിന്റെ തലവനായിരുന്നു ഹംസ. ഇവർ ജബ്ബാറെന്ന മറ്റൊരു വ്യക്തിയേയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇവർ മൂന്ന് പേരും അഭിനന്ദൻ വർദ്ധമാനെ പിടികൂടിയ സമയം ഒരുമിച്ചുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
Comments