ശ്രീനഗർ : കശ്മീരിൽ ഭീകരരെ നേരിട്ടോ അല്ലാതെയോ സഹായിക്കുന്നവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി പോലീസ്. പരിചയമില്ലാത്തവർക്കോ കുറ്റവാളികൾക്കോ വൈഫൈ, ഹോട്ട്‌സ്‌പോട്ട് എന്നിവ നൽകരുതെന്നാണ് പോലീസിന്റെ നിർദ്ദേശം. ഭീകര സംഘടമകൾ വർഗീയത പ്രചരിപ്പിക്കാനും വിവരങ്ങൾ കൈമാറാനും സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കാൻ ആരംഭിച്ചതോടെയാണ് പോലീസ് കർശന നിർദ്ദേശം നൽകിയത്.
അപരിചിതരുമായോ കുറ്റവാളികളുമായോ ഇന്റർനെറ്റ് സേവനം പങ്കുവെയ്‌ക്കരുത്. ഹോട്ട് സ്‌പോട്ടും വൈഫൈയും ശക്തമായ പാസ് വേർഡ് ഉപയോഗിച്ച് ലോക്ക് ചെയ്യണം. ഭീകരർക്ക് നേരിട്ടോ അല്ലാതെയോ സഹായങ്ങൾ ചെയ്തു കൊടുക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് താക്കീത്.
കഴിഞ്ഞ ദിവസം തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ വെച്ച്‌നടന്ന ആക്രമണത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. അടുത്തിടെയായി കശ്മീരിൽ ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ബാറാമുള്ള ജില്ലയിലെ മാൽവയിൽ ഇന്ന് ഏറ്റുമുട്ടൽ തുടരുന്നുണ്ട്. ഭീകരരുടെ ആക്രമണത്തിൽ മൂന്ന് സൈനികർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റു.
Comments