ഗുവാഹട്ടി: താഴേത്തട്ടിലും ബിജെപിയുടെ വളർച്ച അരക്കിട്ടുറപ്പിച്ച് അസം. തദ്ദേശ തിരഞ്ഞെ ടുപ്പിൽ ബിജെപി-അസം ഗണപരിഷത് സഖ്യമാണ് കോൺഗ്രസിന്റെ വേരോട്ടമുണ്ടായിരുന്ന വാർഡുകളടക്കം തൂത്തുവാരിയത്. ആകെ 60 സീറ്റിൽ 58 സീറ്റുകളും ബിജെപി-എജിപി സഖ്യം നേടി. മികച്ച വിജയം നേടിയ ബിജെപിയേയും അസം ഗണ പരിഷത്തിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയും അനുമോദിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന ഗുവാഹട്ടിയിലെ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ജയം ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്സിന് ഒരു സീറ്റുപോലും ലഭിച്ചില്ലെന്നതാണ് ഏറെ ദയനീയമായ അവസ്ഥ. 68 ലെ 58 ഉം ബിജെപി സഖ്യം നേടിയപ്പോൾ അവശേഷിച്ച രണ്ടു സീറ്റുകൾ ആംആദ്മി പാർട്ടിയും അസം ജാതീയ പരിഷദും പങ്കിട്ടു. ബിജെപി ഒറ്റയ്‌ക്ക് നേടിയത് 52 സീറ്റുകളാണ്.
നഗരമേഖലിയിൽ ആകെ 52.80 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്താൻ എത്തിച്ചേർന്നത്. ഗുവാഹട്ടി മുൻസിപ്പൽ കോർപ്പറേഷനിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളും ഇത്തവണ സജീവമാക്കാനും ബിജെപിയ്‌ക്ക് സാധിച്ചു. 197 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
Comments