ന്യൂഡൽഹി: ഇന്ത്യയുടെ ആഗോളതലത്തിലെ പരിശ്രമങ്ങളെ എടുത്ത്പറഞ്ഞ് റയ്‌സീനാ സംവാദവേദിയിൽ യൂറോപ്യൻ യൂണിയനും ലോകരാജ്യങ്ങളുടെ പ്രതിനിധികളും. വാണിജ്യ-വായ്പാര മേഖലയിലെ ദീർഘകാല പദ്ധതികളോട് ലോകത്തെ എല്ലാ രാജ്യങ്ങളുടെയും ആശയങ്ങൾ പങ്കുവെയ്‌ക്കാൻ നടത്തുന്ന പരിശ്രമം ഏറെ പ്രതീക്ഷയുണർത്തുന്നുവെന്നും പ്രതിനിധികൾ പറഞ്ഞു. സംവാദത്തിൽ 199 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1200 പ്രതിനിധികളാണ് പങ്കെടുത്തത്.
ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ യൂണിയൻ കമ്മീഷൻ അദ്ധ്യക്ഷ ഉർസുല വാൻ ഡേർ ലെയ്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും സംവാദത്തിന് മുന്നോടിയായി വിവിധ മേഖലകളിലെ പരിശ്രമങ്ങളെ ചൂണ്ടിക്കാട്ടി. ഇന്ത്യ ഇന്തോ-പസഫിക് മേഖലയിൽ നൽകിക്കൊണ്ടിരിക്കുന്ന വാണിജ്യ-സാങ്കേതിക സഹായങ്ങളും മറ്റ് രാജ്യങ്ങൾക്ക് സഹായം എത്തിക്കുന്നതും ഉർസുല എടുത്തുപറഞ്ഞു. നരേന്ദ്രമോദിയുടെ പ്രത്യേക താൽപ്പര്യപ്രകാരം ആഗോളതലത്തിലെ നേതാക്കൾ റെയ്‌സീന ഹിൽസിൽ ഒ്ന്നിച്ചുകൂടി വികസന വിഷയങ്ങളിൽ നടത്തുന്ന തുറന്ന ചർച്ച ലോകത്തിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരമാവുന്ന അനുഭവമാണെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എടുത്തുപറഞ്ഞു.
ആഗോളതലത്തിലെ വാണിജ്യ-വ്യാപാര മേഖലകളിലെ കൂട്ടായ്മകൾക്കായി ഇന്ത്യ ഒരുക്കുന്ന വേദി ആഗോള പ്രതിസന്ധികൾക്കുള്ള വലിയ ഉത്തരമാണെന്ന് ഉദ്ഘാടന ചടങ്ങിൽ നന്ദി അറിയിച്ചുകൊണ്ട് എസ്.ജയ്ശങ്കർ പറഞ്ഞു.
Comments