കീവ്: റഷ്യ തങ്ങളോട് യുദ്ധംചെയ്ത് തളരുകയാണെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് യുക്രെയ്ൻ. മരിയൂപോളിനെ മാത്രമേ പൂർണ്ണമായും പിടിക്കാൻ റഷ്യയ്ക്ക് സാധിച്ചിട്ടു ള്ളുവെന്നും അവിടേയും സാധാരണക്കാരെ ബന്ദിയാക്കിയുള്ള നാടകമാണ് നടത്തുന്നതെന്നും സെലൻസ്കി പറഞ്ഞു. ആണവ യുദ്ധം നേരിടേണ്ടിവരുമെന്ന് ആവർത്തിക്കുന്ന റഷ്യ തങ്ങളോട് യുദ്ധം ചെയ്ത് തളർന്നതിന്റെ ഏറ്റവും പ്രത്യക്ഷമായ തെളിവാണെന്നും സെലൻസ്കി പറഞ്ഞു.
ക്രെലിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. യുക്രെയ്നെ അവർക്ക് മുഴുവനായും കീഴടക്കാമെന്ന ധാരണ തീർത്തും അസ്ഥാനത്താണ്. ശരിയാണ് തങ്ങൾ അപകടത്തിലാണ്. അത് സത്യവുമാണ്. അത് അംഗീകരിക്കുന്നു. ഒപ്പം ഇത് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന റഷ്യൻ വിദേശകാര്യമന്ത്രി സെർഗീ ലാവ്റോവിന്റെ പ്രസ്താവനയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സെലൻസ്കി പറഞ്ഞു.
റഷ്യ യുക്രെയ്ന് മേൽ യുദ്ധം ആരംഭിച്ചിട്ട് 62 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്ന് ഐക്യരാഷ്ട്രസഭാ മേധാവി അന്റോണിയോ ഗുട്ടാറസിന്റെ റഷ്യൻ സന്ദർശനം നടക്കാനിരിക്കേയാണ് സെർഗീ ലാവ്റോവ് ആണവ യുദ്ധ ഭീഷണിയും മൂന്നാം ലോകമഹായുദ്ധ ഭീഷണിയും മുഴക്കിയത്.
Comments