ന്യൂഡൽഹി: ഇന്ത്യകൂടി ഉൾപ്പെട്ടതോടെ പസഫിക് മേഖലയിലെ പ്രതിരോധ സഖ്യം സർവ്വസജ്ജവും ശക്തവുമായെന്ന് ഇന്തോ-പസഫിക് കമാന്റ് അഡ്മിറൽ ജോൺ അക്വിലിനോ. കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു അഡ്മിറൽ അക്വിലിനോ.
അമേരിക്ക നേതൃത്വം കൊടുക്കുന്ന ക്വാഡ് സഖ്യത്തിൽ ജപ്പാനും ഓസ്‌ട്രേലിയയ്‌ക്കൊപ്പം രണ്ടു വർഷമായി ഇന്ത്യയുടെ സാന്നിദ്ധ്യം മേഖലയിൽ വലിയ കരുത്താണ് പ്രദാനം ചെയ്തിരിക്കുന്നതെന്ന് അഡ്മിറൽ അക്വിലിനോ പറഞ്ഞു. ഇന്തോ-അമേരിക്ക ദ്വിതല മന്ത്രാലയ ചർച്ചകളുടെ തുടർച്ചയായിട്ടാണ് ഇന്തോ-പസഫിക് കമാന്റ് മേധാവി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യ പ്രതിരോധ രംഗത്ത് സവിശേഷതകളും കരുത്തും ഏറെയുള്ള രാജ്യമാണ്. ഇന്ത്യയുമായുള്ള പുതിയ കരാറുകൾ പസഫിക് മേഖലയെ കൂടുതലായി കേന്ദ്രീകരിക്കു ന്നതുമനാണ്. ഇരു രാജ്യങ്ങളുടേയും മൂന്ന് സൈനിക വിഭാഗങ്ങളും വിവിധ മേഖലകളിൽ പസഫിക്കിലുട നീളം പ്രവർത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇരുരാജ്യങ്ങളും എന്തൊക്കെയാണ് വെല്ലുവിളികളെന്ന് തിരിച്ചറിയുന്നു. മേഖലയിൽ ചൈന ഉണ്ടാക്കുന്ന അസ്വസ്ഥതയ്‌ക്കെതിരെ ആഗോള തലത്തിലെ പ്രതിരോധ സഖ്യത്തിനാണ് ശ്രമിക്കുന്നത്. ഇന്ത്യൻ നാവിക സേനയുമായി ചേർന്ന് മധ്യേഷ്യയിൽ “മറൈൻ ബഹറിൻ” പരിശീലന പരിപാടിയിൽ സഹകരിക്കുമെന്നും അമേരിക്കൻ നാവിക ഉദ്യോഗസ്ഥനായ അഡ്മിറൽ ജോൺ അക്വിലിനോ പറഞ്ഞു.
Comments