ന്യൂഡൽഹി : ഗുജറാത്തിലെ ഡാഷ് ബോർഡ് സംവിധാനത്തെ പുകഴ്‌ത്തി കേരള ചീഫ് സെക്രട്ടറി വിപി ജോയ്. ഡാഷ്ബോർഡ് മോണിറ്ററിംഗ് സിസ്റ്റം മികച്ചതും സമഗ്രവുമായ സംവിധാനമാണ്. ഇതിലൂടെ വികസന പുരോഗതി ഉൾപ്പെടെ വിലയിരുത്താനും ജനങ്ങളുടെ കൃത്യമായ ഫീഡ്ബാക്ക് ലഭ്യമാക്കാനും സാധിക്കും. ഇത് മനസിലാക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും വിപി ജോയ് പറഞ്ഞു.
ഡാഷ് ബോർഡ് സംവിധാനം പഠിക്കാൻ ഗുജറാത്തിലെത്തിയ ചീഫ് സെക്രട്ടറി ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ സന്ദർശനം നടത്തിയിരുന്നു. ഇവിടെയാണ് ഡാഷ് ബോർഡ് സംവിധാനത്തിന്റെ ഭാഗമായുള്ള വീഡിയോ വാൾ ഉള്ളത്. തുടർന്ന് ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാർ ഡാഷ് ബോർഡ് സംവിധാനം വിശദീകരിച്ച് നൽകി.
ഇന്ന് മുഴുവൻ ഉദ്യോഗസ്ഥരുമായി ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തും. നാളെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.
Gujarat | Kerala Chief Secretary VP Joy visits Gandhinagar to study Gujarat model of governance
"We've just seen the dashboard monitoring system. It's a good and comprehensive system for monitoring the delivery of services, collecting citizens' feedback and others," he says pic.twitter.com/75TXm58qfl
— ANI (@ANI) April 28, 2022
മികച്ച ഭരണ നിർവ്വഹണത്തിനായി സൃഷ്ടിച്ച വെർച്വൽ സംവിധാനമാണ് ഗുജറാത്തിലെ സിഎം ഡാഷ് ബോർഡ്. സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന രീതിയാണിത്. മുൻ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സർക്കാർ ഉദ്യോഗസ്ഥരെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വിവിധ ഇ-ഗവേണൻസ് ആപ്ലിക്കേഷനുകളിൽ നിന്ന് 20 സർക്കാർ മേഖലകളിലെ 3000 ത്തിൽ അധികം സൂചകങ്ങളുടെ ശേഖരണം നടത്തുകയും എല്ലാ പ്രധാന പങ്കാളികളെയും, അതായത് എല്ലാ സെക്രട്ടറിമാരെയും, ഒരൊറ്റ പ്ലാറ്റ്ഫോമിൽ സമന്വയിപ്പിക്കയും ചെയ്യുന്ന പദ്ധതിയാണിത്. ഗുജറാത്തിൽ നിന്നും കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന നിലപാടാണ് സർക്കാർ മാറ്റിയിരിക്കുന്നത്.
Comments