പാട്‌ന: ഇനി ജനങ്ങളിലേയ്‌ക്ക് നേരിട്ട് സംവദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പാർട്ടി രൂപീകരിക്കുമെന്ന സൂചനയും നൽകി പ്രശാന്ത് കിഷോർ. ബീഹാർ കേന്ദ്രമാക്കി സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന സൂചനയാണ് പ്രശാന്ത് കിഷോർ നൽകുന്നത്.
തന്റെ നിർദ്ദേശങ്ങൾ കോൺഗ്രസ്സ് നേതൃത്വം തള്ളുകയും കോൺഗ്രസ്സിൽ ചേരാനുള്ള ആഗ്രഹം ഇല്ലാത്തതുമാണ് പ്രശാന്ത് കിഷോറിനെ മാറി ചിന്തിപ്പിക്കുന്നത്. ജനങ്ങൾക്ക് ഭരണകൂടങ്ങളിൽ വിശ്വാസം നഷ്ടപ്പെടുകയാണെന്നും അവരുടെ ആശങ്കകൾ പങ്കുവെ യ്‌ക്കാൻ ഒരിടമില്ലെന്നുമാണ് പ്രശാന്ത് കിഷോർ പറയുന്നത്.
‘പത്തുവർഷം ഒരുതരത്തിൽ മലക്കംമറിച്ചിലാണ് രാഷ്‌ട്രീയത്തിൽ അനുഭവിക്കേണ്ടി വന്നത്. എന്റെ ലക്ഷ്യം ജനങ്ങളുടെ പൂർണ്ണമായ ഇടപെടലുള്ള ഒരു ഇടമാണ്. ജനാധിപത്യത്തിലെ യഥാർത്ഥ രാജാക്കന്മാരാണ് ജനങ്ങൾ. അവർക്കിടയിൽ പ്രവർത്തിച്ചാൽ മാത്രമേ യഥാർത്ഥ പ്രശ്‌നങ്ങൾ തിരിച്ചറിയാനാകൂ.’ പ്രശാന്ത് കിഷോർ പറഞ്ഞു.
ഇതിനിടെ പ്രശാന്ത് കിഷോർ സ്വന്തമായി പാർട്ടിയുണ്ടാക്കാൻ സാദ്ധ്യതയില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. എന്നാൽ ഇതുവരെ തിരഞ്ഞെടുപ്പുകളിൽ തന്ത്രം മെനയുന്നയാളെന്ന തന്റെ രീതികൾ ഇനി മാറ്റുകയാണ് എന്ന പ്രസ്താവനയെ സംശയത്തോടെയാണ് നിരീക്ഷകർ കാണുന്നത്. എന്നാൽ ജനയാത്ര എന്ന പേരിൽ പര്യടനം പ്രഖ്യാപിച്ചിരിക്കുകയാണ്
2015ൽ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിനായി പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞിരുന്നു. ഇത്തവണ ജനതാ സുരാജ് എന്ന പേരിൽ സദ്ഭരണത്തിനായി ജനങ്ങളുടെ ഇടപെടലാണ് പ്രശാന്ത് കിഷോർ ആഗ്രഹിക്കുന്നത്.
Comments