ലക്നൗ : മുത്വലാഖ് ചൊല്ലിയ ഭർത്താവിനും , നിക്കാഹ് ഹലാലയ്‌ക്ക് നിർബന്ധിക്കുന്ന ഭർതൃവീട്ടുകാർക്കുമെതിരെ പോലീസിൽ പരാതി നൽകി യുവതി. യുപിയിലെ റായ്ബറേലി ജില്ലയിലാണ് സംഭവം .
2015 ലാണ് യുവതി റായ്ബറേലി സ്വദേശി മുഹമ്മദ് ആരിഫിനെ വിവാഹം കഴിച്ചത്. അതിനു ശേഷം ഭർത്താവ് യുവതിയെ മുത്വലാഖ് ചൊല്ലി . പിന്നാലെ സഹോദരൻ മുഹമ്മദ് സാഹിദിനെ നിക്കാഹ് കഴിച്ചു . എന്നാൽ പിന്നീട് സാഹിദ് തന്നെ വിവാഹമോചനം ചെയ്തു, അതിനു ശേഷം മുഹമ്മദ് ആരിഫുമായി വീണ്ടും വിവാഹിതയായി.
എന്നാൽ മുഹമ്മദ് ആരിഫ് തന്നെ വീണ്ടും മുത്വലാഖ് ചൊല്ലുകയും , സഹോദരനുമായി വീണ്ടും നിക്കാഹ് ഹലാല നടത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഭർത്താവിന്റെ സഹോദരീ ഭർത്താവുമായി നിക്കാഹ് ഹലാലയ്‌ക്ക് തന്നെ നിർബന്ധിക്കുകയാണ് . വിസമ്മതിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.- യുവതി പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മില്ലേരിയ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി എസ്പി വന്ദന സിംഗ് പറഞ്ഞു.
മുത്വലാഖ് വഴിയോ അല്ലാതെയോ വിവാഹബന്ധം വേര്‍പെടുത്തുന്ന ദമ്പതികള്‍ തമ്മില്‍ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ വനിതാപങ്കാളി മറ്റൊരാളെ വിവാഹം ചെയ്ത് വിവാഹബന്ധം വേര്‍പെടുത്തണം എന്ന മതപരമായ നിബന്ധനയാണ് നിക്കാഹ് ഹലാല.
Comments