ന്യൂഡൽഹി : പ്രധാനമന്ത്രിയേയും, ബിജെപിയേയും പ്രകീർത്തിച്ചതിനു പിന്നാലെ വാട്സാപ്പിൽ നിന്നും , ട്വിറ്ററിൽ നിന്നും കോൺഗ്രസ് എന്ന പേര് നീക്കം ചെയ്ത് ഹർദിക് പട്ടേൽ .
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയാണ് ഹർദിക് പട്ടേലും പാർട്ടിയും തമ്മിലുള്ള ഭിന്നത പുറത്ത് വരുന്നത് . കോൺഗ്രസിലെ തന്റെ പോസ്റ്റുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എല്ലാം ഹർദിക് പട്ടേൽ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കംചെയ്തു. വാട്‌സാപ്പില്‍ തന്നെക്കുറിച്ച് പരാമര്‍ശിക്കുന്ന ലഘുജീവചരിത്രത്തില്‍ നിന്നും കോണ്‍ഗ്രസ് എന്ന വാക്ക് നീക്കം ചെയ്തിട്ടുണ്ട്.
നേരത്തെ, ഹർദിക് പട്ടേലിന്റെ ബയോയിൽ ‘ഗുജറാത്ത് കോൺഗ്രസ്’ എന്ന് ഉണ്ടായിരുന്നു, അതാണ് ഇപ്പോൾ അദ്ദേഹം നീക്കം ചെയ്തത് . ഈ ആഴ്ച ആദ്യം, ഹർദിക് പട്ടേലിന്റെ പിതാവിന്റെ ചരമവാർഷികത്തിൽ, നിരവധി കോൺഗ്രസ് നേതാക്കൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു .
കഴിഞ്ഞയാഴ്ച അസമിലെ വഡ്ഗാം എംഎൽഎ ജിഗ്നേഷ് മേവാനി ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, ഗുജറാത്തിൽ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ കോൺഗ്രസ് റാലി പ്രഖ്യാപിച്ചിരുന്നു . മേവാനി സ്വതന്ത്ര എംഎൽഎയാണെങ്കിലും കഴിഞ്ഞ വർഷം കോൺഗ്രസിന് പിന്തുണ നൽകിയിരുന്നു. ഇതു കൊണ്ടാണ് മേവാനിയ്‌ക്കായി കോൺഗ്രസ് റാലി പ്രഖ്യാപിച്ചത്.
ജിഗ്നേഷ് മേവാനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ അഹമ്മദാബാദിൽ ഗുജറാത്ത് കോൺഗ്രസ് ‘സത്യമേവ ജയതേ ജനസഭ’ സംഘടിപ്പിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പോസ്റ്ററിലെ ഹർദിക്കിന്റെ ചിത്രം പിന്നീട് അപ്രത്യക്ഷമായി. തൊട്ടുപിന്നാലെ ഹർദിക് തന്റെ ട്വിറ്ററിൽ നിന്ന് കോൺഗ്രസിനെയും ഒഴിവാക്കി.
നേരത്തെ ബിജെപിയുടെ തീരുമാനമെടുക്കാനുള്ള കഴിവിനെയാണ് ഹര്‍ദിക് പട്ടേല്‍ പുകഴ്‌ത്തിയത്. മാത്രമല്ല, ഗുജറാത്തിലെ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഹര്‍ദിക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
താൻ അഭിമാനിയായ ഹിന്ദുവാണെന്ന് പറഞ്ഞ ഹർദിക് ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിൽ രാമക്ഷേത്രം പണിയൽ തുടങ്ങിയ തീരുമാനങ്ങളിൽ ബിജെപിയെ പ്രശംസിച്ചിരുന്നു.
Comments