ലോകത്തുടനീളമുള്ള വിനോദ സഞ്ചാരികളായ ആളുകൾ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് കാനഡയിലെ ഡാൻസ് സ്പ്രിംഗ് ഹോട്ടൽ. വശ്യതയാർന്ന രൂപഭംഗയിയോ സുഖസൗകര്യങ്ങളോ അവകാശപ്പെടാനില്ലാത്ത ഡാൻസ് സ്പ്രിംഗ് ഹോട്ടലേക്ക് പക്ഷേ സഞ്ചാരികളുടെ ഒഴുക്കാണ്. കാരണം എന്തന്നല്ലേ? പണ്ട് അതിസമ്പന്നരായ ആഢംബര പ്രേമികൾ മാത്രം താമസിച്ചിരുന്ന ഈ ഹോട്ടലിന്റെ 873 ാം റൂം അടച്ചിട്ടിരിക്കുകയാണ് എന്നതാണ് ഇതിന് കാരണം.
റൂം ഉപയോഗ ശൂന്യമായത് കൊണ്ടോ റൂമിന് സൗകര്യം കുറവായത് കൊണ്ടോ അല്ല ഈ റൂം അടച്ചിട്ടിരിക്കുന്നത്. പകരം ഈ റൂമിനുള്ളിൽ മനുഷ്യന് തിരിച്ചറിയാൻ സാധിക്കാത്ത എന്തൊക്കെയോ നിഗൂഢതകൾ ഒളിച്ചിരിപ്പുണ്ടെന്ന കാരണത്താലാണ്. അത് കൊണ്ട് തന്നെ ഈ ഹോട്ടലിൽ താമസിച്ചാൽ നിഢൂതയേറിയ ഈ മുറിയിലെ രഹസ്യങ്ങൾ അറിയാൻ സാധിക്കുമോ എന്നറിയാനാണ് സഞ്ചാരികൾ ഇവിടേയ്‌ക്ക് ഒഴുകുന്നത്.
എന്താണ് ഈ റൂം വർഷങ്ങളായി അടച്ചിടാനുള്ള കാരണം. ആ കഥയിലേക്കാണ് നാമിന്ന് കടക്കുന്നത് വർഷങ്ങൾക്ക് മുൻപ് ഭാര്യയും ഭർത്താവും ഒരു കുട്ടിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബം ഈ ഹോട്ടലിൽ താമസിക്കാനെത്തി. 873ാം റൂമായിരുന്നു അവർക്ക് താമസിക്കാനായി ലഭിച്ചത്. അർദ്ധരാത്രിയായപ്പോൾ ഭർത്താവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടാവുകയും ഒരു പ്രകോപനവുമില്ലാതെ സ്വന്തം ഭാര്യയേയും കുട്ടിയേയും കൊലപ്പെടുത്തി.പിന്നീട് ആത്മഹത്യ ചെയ്യ്തു.
കുടുംബവുമായി ആർത്ത് ഉല്ലസിക്കാൻ എത്തിയ ആ മനുഷ്യൻ യാതൊരു കാരണവുമില്ലാതെ എന്തിന് സ്വന്തം കുടുംബത്തെ കൊന്നു? അത് ഒരു ചോദ്യമായി തന്നെ നിലനിന്നു. കേസ് അന്വേഷിച്ച ആർക്കും അത് കണ്ടെത്താനായില്ല.കാലങ്ങൾക്ക് ശേഷം ആ റൂമിൽ വേറെയും ആർക്കാർ വന്ന് താമസിക്കാൻ തുടങ്ങി. എന്നാൽ ഈ കൊലപാതക കഥയൊന്നും അറിയാതിരുന്ന ആളുകൾ പോലും രാത്രി റൂമിനകത്ത് ഒരു സ്ത്രീയുടെ രൂപം കാണാൻ തുടങ്ങി ഒപ്പം ഒരു കുഞ്ഞിന്റെ കരച്ചിലും. റൂമിൽ ചുവന്ന കൈ അടയാളങ്ങളും കണ്ടതായി പറഞ്ഞു.
റൂം വൃത്തിയാക്കാൻ എത്തുന്നവർക്ക് പോലും ഈ അനുഭവുമുണ്ടായി. ആരോ ഭയപ്പെടുത്താൻ ശ്രമിക്കുന്നത് പോലെ തോന്നി , അമ്മയും കുഞ്ഞും എന്തോ പറയാൻ ശ്രമിക്കുന്നതായി പലർക്കും അനുഭവപ്പെട്ടു. അവരെ കൊല്ലാനുണ്ടായ കാരണം അല്ലെങ്കിൽ ആ കുടുംബം മരിക്കാനുണ്ടായ വെളിപ്പെടുത്താൻ ശ്രമിക്കുന്നതാവും എന്ന് പലരും അഭിപ്രായപ്പെട്ടു, ഹോട്ടലിനെ ചുറ്റിപ്പറ്റി പല കിംവദന്തികളും പ്രചരിക്കപ്പെട്ടു. പേടിച്ച് ആരും ഹോട്ടലിലേക്ക് വരാതായി .
ഒടുവിൽ ഹോട്ടൽ അതികൃതർ 873ാം മുറി പൂട്ടി. ആ മുറിയുടെ നമ്പർ എടുത്തു കളഞ്ഞു. ഹോട്ടലിന് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പുറംലോകത്തെ ബോധ്യപ്പെടുത്തി. പിന്നീട് വർഷങ്ങൾക്കിപ്പുറം കഥയറിഞ്ഞ്കൗതുകത്തിന്റെ പേരിൽ ഒട്ടേറെ സഞ്ചാരികളാണ് ഹോട്ടലിൽ എത്തുന്നതും പണ്ടത്തെ 873ാം മുറിയെ ചുറ്റിപ്പറ്റി നിൽക്കുന്നതും. ഇത്രയേറെ ആളുകൾ കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇന്നും ആ കുടുബം ഇല്ലാതായതിന്റെ കാരണമോ അന്നത്തെ രാത്രി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനോ സാധിച്ചിട്ടില്ല. വെബ് ഡെസ്‌ക് ജനം ടിവി ഡോട് കോം.
Comments