ന്യൂഡൽഹി: പസഫിക് മേഖലയിൽ ഫ്രാൻസ് ഇന്ത്യക്കൊപ്പം കൈകോർക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി 90 മിനിറ്റോളം നീണ്ട ചർച്ചകളാണ് പ്രതിരോധ വാണിജ്യരംഗങ്ങളിൽ ഫ്രാൻസ് തങ്ങളുടെ താൽപ്പര്യം അറിയിച്ചത്. നിലവിൽ ശക്തമായ ക്വാഡ് സഖ്യത്തിൽ ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയുമാണുള്ളത്.
യൂറോപ്പിന്റെ വടക്കും അത്‌ലാന്റിക് മഹാസമുദ്രത്തിന്റെ വടക്കുമായി പരന്നുകിടക്കുന്ന നോർദിക് രാജ്യങ്ങളിലെ സന്ദർശനത്തിനൊടുവിലാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തിയത്. ആകെ 9 രാജ്യങ്ങളാണ് നോർദിക്കിലുള്ളത്. ഭരണതുടർച്ച നേടിയ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി തന്ത്രപരമായ ചർച്ചകൾക്ക് മുന്നോടിയായി നരേന്ദ്രമോദി മാക്രോണിന് വിജ യാശംസ നേരുകയും അഭിനന്ദിക്കുകയും ചെയ്തു.
പ്രധാനമന്ത്രി-പ്രസിഡന്റ് കൂടിക്കാഴ്ചയ്‌ക്കൊപ്പം സമാന്തരമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യേസ് ലേ ഡ്രിയാനും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറൻസ് പാർലേയുമായും ചർച്ചകൾ നടത്തി. തുടർന്ന് എല്ലാ മന്ത്രിമാരും നരേന്ദ്രമോദിക്കും മാക്രോണിനുമൊപ്പം ഒരുമിച്ച് കൂടിയ ശേഷമാണ് ചർച്ചകൾ അവസാനിച്ച് പിരിഞ്ഞത്.
യുക്രയ്ൻ-റഷ്യാ സംഘർഷം മൂർഛിക്കാൻ നാറ്റോ സഖ്യവും അമേരിക്ക അടങ്ങുന്ന രാജ്യങ്ങളും നടത്തിയ പ്രകോപനപരമായ നീക്കങ്ങൾ നരേന്ദ്രമോദി തുറന്നു സംസാരി ച്ചെന്നാണ് സൂചന. ഒപ്പം ഇന്ത്യ സമാധാനത്തിനായി നടത്തിയ പരിശ്രമങ്ങളെ എടുത്തുപറഞ്ഞു.
Comments