വൈവാഹിക ബലാത്സംഗം ക്രിമിനൽവൽക്കരിക്കുന്നത് സംബന്ധിച്ച വിധിയെ ചൊല്ലി ഡൽഹി ഹൈക്കോടതിയിൽ ഭിന്നത; ഇനി കേസിൽ സുപ്രീംകോടതി വിധിയെഴുതും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈവാഹിക ബലാത്സംഗം ക്രിമിനൽവൽക്കരിക്കുന്നത് സംബന്ധിച്ച വിധിയെ ചൊല്ലി ഡൽഹി ഹൈക്കോടതിയിൽ ഭിന്നത; ഇനി കേസിൽ സുപ്രീംകോടതി വിധിയെഴുതും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 04:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽക്കുറ്റമാണോ എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ ഭിന്ന വിധി.ഭർതൃബലാത്സംഗത്തിന് നൽകുന്ന ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്തിധർ നിലപാടെടുത്തപ്പോൾ അല്ലെന്ന് ജസ്റ്റിസ് സി ഹരിശങ്കറും വിധിയെഴുതി. ഇതോടെ കേസ് വിശാല ബഞ്ചിലേക്ക് പോവുകയാണ്. കേസ് സുപ്രീം കോടതിയ്‌ക്ക് വിട്ടു. ഇതോടെ ഭർതൃബലാത്സംഗം ക്രമിനൽക്കുറ്റമോ എന്നത് സുപ്രീംകോടതി വിധിയെഴുതും.

പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ബലാത്സംഗക്കേസുകളുടെ പരിധിയിൽ നിന്ന് ഇളവ് അനുവദിക്കുന്ന ഐപിസിയിലെ 375-2 ഭരണഘടനാ വിരുദ്ധമെന്നാണ് ജസ്റ്റിസ് രാജീവ് ശക്തിധർ വ്യക്തമാക്കുന്നത്. എന്നാൽ കുടുംബത്തിലെ ലൈംഗിക ബന്ധത്തിന് 375(2) പ്രകാരം ഇളവുണ്ടെന്നാണ് മലയാളിയായ ജസ്റ്റിസ് സി ഹരിശങ്കർ തന്റെ വിധിന്യായത്തിൽ അഭിപ്രായപ്പെട്ടത്. ഭിന്ന വിധി വന്ന പശ്ചാത്തലത്തിലാണ് കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടത്.

കഴിഞ്ഞ ദിവസം സുപ്രീംകോടതിയിലും സമാനമായ ഹർജി വന്ന പശ്ചാത്തലത്തിലുമാണ് കേസ് സുപ്രീംകോടതിയിലേക്ക് കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ. അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷൻ,സന്നദ്ധ സംഘടനയായ ആർഐടി തുടങ്ങിയവരുടെ നാല് ഹർജികളാണ് ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിച്ചത്.ഈ ഹർജികളിലാണ് ഇപ്പോൾ ഡൽഹി ഹൈക്കോടതിയുടെ ഭിന്ന വിധി.

അതേസമയം സംസ്ഥാനസർക്കാറുകളുമായും മറ്റ് വിദഗ്ധരുമായം ചർച്ച ആരംഭിച്ച പശ്ചാത്തലത്തിൽ കേസ് മാറ്റിവെയ്‌ക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. ചർച്ചകൾ ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ധൃതിപിടിച്ച് ഈ വിഷയത്തിൽ വാദം കേൾക്കരുതെന്നായിരുന്നു കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. ഇന്ത്യ പോലെ വൈവിധ്യമായ ആചാരങ്ങളും മറ്റുമുള്ള ഒരു രാജ്യത്ത് വിവിധ സമൂഹങ്ങളിൽ നിലനിൽക്കുന്ന രീതികളൊക്കെ പരിശോധിക്കേണ്ട ആവശ്യമുണ്ട്. ഭരണഘടനാ വിഷയമായി മാത്രം ഇതിനെ കാണാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. സാമൂഹ്യപരമായും നിയമപരമായും ദൂരവ്യാപകമായ പ്രത്യാഘാതം ഈ വിഷത്തിൽ വിധി വന്നാൽ ഉണ്ടാവും എന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. വിധിയുടെ പൂർണരൂപം പുറത്ത് വന്നിട്ടില്ല.

Tags: delhi high courtMarital Rape
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies