പാലക്കാട്: ശ്രീനിവാസൻ കൊലപാതകത്തിൽ പ്രതിയാണെന്ന് കണ്ടെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കോങ്ങാട് ഫയർ സ്റ്റേഷനിലെ ജീവനക്കാരനായ ജിഷാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. ജിഷാദിനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊടുവായൂർ സ്വദേശിയായ ജിഷാദ് ശ്രീനിവാസിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. സുബൈർ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയവരിൽ ഒരാളാണ് ജിഷാദ്. കൂടാതെ സഞ്ജിത്ത് കൊലപാതകത്തിന് മുൻപ്. സഞ്ജിത്തിന്റെ യാത്രാ വിവരങ്ങൾ തയ്യാറാക്കിയതും ജിഷാദാണ്.
സഞ്ജിത്തിന്റെയും ശ്രീനിവാസിന്റെയും കൊലപാതക സമയത്ത് ജിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആർഎസ്എസ് നേതാക്കളുടെ വീടുകൾ തേടിയിറങ്ങിയതെന്ന് പോലീസ് കണ്ടെത്തി. പുതുനഗരം ഭാഗത്തെ ആർഎസ്എസ് നേതാക്കളെ അന്വേഷിച്ചാണ് സംഘം പോയത്. നിലവിൽ ശ്രീനിവാസ് കൊലപാതകത്തിൽ മാത്രം പ്രതി ചേർത്തിട്ടുള്ള ജിഷാദിനെ ഉടൻ സഞ്ജിത്ത് കൊലപാതകത്തിലും പ്രതി ചേർക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണഅട്. 2017 മുതൽ ഫയർ ഫോഴ്‌സിൽ ജീവനക്കാരനാണ് ജിഷാദ്.
Comments