കൊച്ചി: വേദിയിൽ പെൺകുട്ടികളെ വിലക്കിയ സമസ്ത നടപടിയിൽ വിമർശനവുമായി കേരള നദ് വത്തുൽ മുജാഹിദീൻ(കെഎൻഎം) കേരളത്തിലെ മുസ്ലീം നവോത്ഥാന പ്രസ്ഥാനം സ്ത്രീസമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെ പിറകോട്ടു വലിക്കാൻ ശ്രമിയ്‌ക്കുന്ന സമസ്തയുടെ നിലപാട് അത്യന്തം അപലപനീയമാണെന്ന് കെഎൻഎം പറഞ്ഞു.
സാംസ്‌കാരിക രംഗത്ത് വളരാൻ ആഗ്രഹിക്കുന്ന മുസ്ലിം പെൺകുട്ടികളെ നിരാശയിലേക്ക് തള്ളുന്ന ആക്രോശങ്ങൾ അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. പെണ്ണിന് പള്ളിയും പള്ളികൂടവും നിഷേധിച്ച പൗരോഹിത്യത്തിന്റെ സ്ത്രീവിരുദ്ധത ആവർത്തിക്കുന്നത് മുസ്ലിം സമൂഹത്തിനു അപമാനമാണന്നും കെ എൻ എം പറഞ്ഞു. അബദ്ധം തിരുത്തുന്നതിനു പകരം
ന്യായീകരിക്കുന്ന പ്രവണത ശരിയല്ലെന്നും കെ എൻ എം കുറ്റപ്പെടുത്തി.
മുസ്ലിം പള്ളികളെ തൊട്ടാൽ എന്നു ഭീഷണിപ്പെടുത്തുന്ന തീവ്രവാദികൾ ആഗ്രഹിക്കുന്നത് അങ്ങനെ ചെയ്യണമെന്നാണ്. അവസരങ്ങൾ പരസ്പരം നൽകി മനുഷ്യരേയും മതത്തെയും ഭിന്നിപ്പിക്കുന്നതിനെതിരെ വിവേകമതികൾ ഒന്നിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
മുസ്ലിം സംഘടനകൾക്കു മുഖ്യമന്ത്രി നൽകിയ ഉറപ്പ് കാറ്റിൽ പറത്തി വഖഫ് ബോർഡിൽ അനധികൃത നിയമനം നടത്തിയത് ഈ രംഗത്തെ സർക്കാർ ഒളിച്ചുകളി തെളിയിക്കുന്നതാണെന്ന് കെഎഎംഎൻ ആരോപിച്ചു.
Comments