ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗവും, ക്ഷേത്രഭാഗങ്ങളും കണ്ടെത്തി. പാപ്പും പരേ ജില്ലയിലെ രാംഘട്ട് വനമേഖലയിലാണ് സംഭവം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയിലാണ് വിഗ്രഹങ്ങളും ക്ഷേത്രഭാഗങ്ങളും കണ്ടെത്തിയത്. മേഖലയിൽ പുരാവസ്തു വകുപ്പിന്റെ പരിശോധന തുടരുകയാണ്.
13ാം നൂറ്റാണ്ടിലെ ശിവലിംഗവും,ഹനുമാൻ ക്ഷേത്രത്തിന്റെ ഭാഗവുമാണ് കണ്ടെത്തിയത്. കേടുപാടുകൾ സംഭവിച്ച നിലയിലായിരുന്നു ശിവലിംഗം. കല്ലുകൾ കൊണ്ട് നിർമ്മിച്ച ക്ഷേത്രഭാഗമാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. ഇതിന് പുറമേ ചുടുകട്ടകളും, ബലിക്കല്ലുകളും, വാതിലും കണ്ടെത്തിയിട്ടുണ്ട്. കല്ലുകളിൽ അമ്പിന്റെയും വില്ലിന്റെയും ചിത്രങ്ങളുണ്ട്.
20 ഏക്കറോളം വരുന്ന ഭൂമിയിലാണ് നിലവിൽ പരിശോധന നടക്കുന്നത്. വ്യാസ് കുണ്ഡിൽ നടത്തിയ പരിശോധനയിൽ ഗോവണിപ്പടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Comments