ഡെറാഡൂൺ: ചാർധാം യാത്രയിൽ ഇതുവരെ വിവിധ കാരണങ്ങളാൽ മരണപ്പെട്ടവരുടെ എണ്ണം 91 ആയതായി ഉത്തരാഖണ്ഡ് ഭരണകൂടം. സ്വന്തം ആരോഗ്യ പ്രശ്നങ്ങൾ കാരണം മരണപ്പെട്ടവരാണ് ഭൂരിഭാഗം പേരുമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വർഷം മെയ് മാസം 3-ാം തിയതി മുതലാണ് കേദാർനാഥ്, ബദ്രീനാഥ്, ഗംഗോത്രീ, യമുനോത്രീ എന്നിവയാണ് ഉത്തരാഖണ്ഡിലെ ചാർധാം യാത്രകൾ.
ഉത്തരാഖണ്ഡ് മേഖലയിലെ കടുത്ത തണുപ്പും ഹിമാലയൻ മലനിരകളുടെ ഉയരവും പ്രാണവായുവിന്റെ കുറവും ശാരീരികമായി നേരിടാൻ സാധിക്കുന്നവർക്കാണ് ചാർധാം യാത്ര പൂർത്തിയാക്കാനാവുക. ഇത്തവണ ഭൂരിഭാഗം പേർക്കും ഹൃദയാഘാതമാണ് സംഭവിച്ചത്. ശാരീരിക ക്ഷമതാ പരിശോധന കഴിഞ്ഞെത്തിവർക്കും അപകടം സംഭവിക്കുന്നതായി ഉത്തരാഖണ്ഡ് ഡയറക്ടർ ജനറൽ ഷൈലജ ഭട്ട് പറഞ്ഞു.
ഉത്തരാഖണ്ഡിൽ ഇത്തവണ 169 ഡോക്ടർമാരടങ്ങുന്ന സംഘമാണ് നിയോഗിക്കപ്പെട്ടത്. ഒപ്പം സൈന്യത്തിന്റെ നിതാന്ത ജാഗ്രതയും യാത്രാമദ്ധ്യേ ശാരീരിക പ്രശ്നമുണ്ടാകുന്നവർക്കായി ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനം എപ്പോഴും തയ്യാറാണെന്നും ഭട്ട് പറഞ്ഞു.
Comments