ബെംഗളൂരു: മന്ദിർ-മസ്ജിദ് വിവാദത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പ. മസ്ജിദുകൾ പണിയാൻ 36,000 ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റിയതായും അവയെല്ലാം നിയമപരമായി തന്നെ പുനർനിർമിക്കുമെന്നും ഈശ്വരപ്പ വ്യക്തമാക്കി.
എവിടെ വേണമെങ്കിലും മസ്ജിദ് പണിയാവുന്നതാണ്. അവിടെ നമാസ് അർപ്പിക്കുകയും ചെയ്യാം. എന്നാൽ ക്ഷേത്രം പൊളിച്ചുമാറ്റി തൽസ്ഥാനത്ത് മസ്ജിദ് പണിതുയർത്തുന്നത് അനുവദിക്കാനാകില്ല. ഇത്തരത്തിൽ തകർക്കപ്പെട്ട 36,000 ക്ഷേത്രങ്ങൾ ഹിന്ദുക്കൾ പുനർനിർമിക്കുമെന്നും അത് നിയമപരമായി നടപ്പിലാക്കുമെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 21നാണ് കർണാടകയിൽ മന്ദിർ-മസ്ജിദ് വിവാദം ഉടലെടുക്കുന്നത്. മംഗളൂരുവിലെ പഴയ മസ്ജിദിന് കീഴിൽ ക്ഷേത്രസമാനമായ വാസ്തുവിദ്യകളും രൂപകൽപനകളും കണ്ടെടുത്തിരുന്നു. നവീകരണത്തിനായി പള്ളി പൊളിച്ചപ്പോഴായിരുന്നു സംഭവം. ഇതോടെ മസ്ജിദ് പണിതുയർത്തിയ സ്ഥാനത്ത് ക്ഷേത്രമായിരുന്നുവെന്ന വാദം ശക്തമായി. പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ഹിന്ദു പരിഷത്ത് നേതാക്കൾ ജില്ലാ ഭരണകൂടത്തെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Comments