കൊളംബോ: ഭരണം പോലും തകർന്നിരിക്കുന്ന സിംഹള ദ്വീപ് നൂൽപാലത്തിലൂടെയാണ് നടക്കുന്നതെന്ന് വിദേശകാര്യവിദഗ്ധർ. ഒരു വശത്ത് ചൈനയുടെ അതിഭീമമായ കടക്കെണി കുരിക്കിലാണെങ്കിൽ മറുവശത്ത് എന്തിനും ഏതിനും സഹായിക്കുന്ന ഇന്ത്യയുടെ സൗഹൃദവും തള്ളാനാകാതെ നിൽക്കുകയാണ് നിലവിൽ ശ്രീലങ്ക.
ഒരു വശത്ത് ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയ്‌ക്ക് പിന്നാലെ പ്രസിഡന്റും സഹോദരനുമായ മുൻ സൈനിക മേധാവി ഗൊതാബയ രജപക്‌സേയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ജനങ്ങൾ 50-ാം ദിവസവും തെരുവിൽ പ്രതിഷേധിക്കുകയാണ്. കടുത്ത അഴിമതിയാണ് രജപക്‌സെ കുടുംബം നടത്തിയതെന്ന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ പറഞ്ഞതോടെ ഭരണപ്രതിപക്ഷ സമന്വയത്തോടെ റെനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലാണ് ശ്രീലങ്ക.
2005-15 കാലഘട്ടത്തിൽ ശ്രീലങ്ക ചൈനയുടെ കയ്യിൽ നിന്ന് അമ്പതിനായിരം കോടിയാണ് കടമായി വാങ്ങിയത്. ഇതിൽ ഒരു രൂപ പോലും തിരിച്ചടയ്‌ക്കാൻ ശ്രമിക്കാതിരുന്ന ശ്രീലങ്കൻ ഭരണകൂടം വീണ്ടും വീണ്ടും കടംവാങ്ങിക്കൂട്ടിയാണ് ഭരണം നടത്തിയിരുന്നത്. ഭരണകൂട ത്തിൽ നൂറിനടുത്ത് ബന്ധുക്കളെ തിരുകിക്കയറ്റി നടത്തിയ വൻ അഴിമതി രജപക്‌സെ കുടുംബത്തെ കുടുക്കി. ചൈനയുടെ അടിമകളാക്കി രാജ്യത്തെ മാറ്റിയതോടെയാണ് ജനം തെരുവിലിറങ്ങിയത്.
269 ഹെക്ടർ തീരമേഖലയാണ് ഹംബന്തോട്ട തുറമുഖവികസനമെന്ന പേരിൽ ചൈനയ്‌ക്ക് ദീർഘകാല പാട്ടക്കരാറിൽ വിട്ടുനൽകിയത്. സ്വന്തം പൗരന്മാർക്ക് പോലും കടന്നുചെല്ലാൻ പറ്റാത്തവിധം ചൈനയുടെ സൈനികർ നിയന്ത്രിക്കുന്ന മേഖലയായാണ് തുറമുഖം മാറിയത്. വിദേശനാണ്യമില്ലാത്തതും കൊറോണയിൽ ടൂറിസം വ്യവസായം പൂർണ്ണമായി തകർന്നതും ശ്രീലങ്കയുടെ ആഭ്യന്തര സാമ്പത്തിക സംവിധാനത്തെ തകർത്തു.
എല്ലാം കൈവിട്ടപ്പോൾ മാത്രം ഇന്ത്യയെ സമീപിക്കുന്ന അയൽരാജ്യങ്ങളുടെ പതിവുശൈലി തന്നെയാണ് ശ്രീലങ്കയും നിലവിൽ പയറ്റുന്നത്. അന്താരാഷ്‌ട്രസമൂഹം തങ്ങളെ രക്ഷിക്കണമെന്ന് കേഴുമ്പോൾ ഭക്ഷണവും മരുന്നുകളും പാടകവാതകവുമായി ഇന്ത്യൻ കപ്പലുകൾ എല്ലാ ആഴ്ചകൡും ശ്രീലങ്കൻ തുറമുഖത്ത് എത്തിക്കൊണ്ടിരിക്കുകയാണ്.
Comments