തൃക്കാക്കര: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ കനത്ത പോളിംഗ് എന്ന് സൂചന. ഉച്ചയ്‌ക്ക് ഒരു മണി വരെ 43.77 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 86,156 വോട്ടുകളാണ് പോൾ ചെയ്തത്. 239 പോളിംഗ് ബൂത്തുകളില്‍ 230 ബൂത്തുകളുടെ പോളിംഗ് ശതമാനമാണിത്
പുരുഷ വോട്ടർമാരിൽ 46.35 ശതമാനവും സ്ത്രീ വോട്ടർമാരിൽ 41.35 ശതമാനവും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. സ്ത്രീ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തിയത് മുന്നണികൾക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. 101530 സ്ത്രീ വോട്ടർമാരാണ് തൃക്കാക്കരയിൽ ഉളളത്. വിജയ പരാജയങ്ങളിൽ ഈ വോട്ടുകൾ നിർണായകമാണ്.
രാവിലെ 8 മണിയോടെ 8.15 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഒൻപത് മണി
വരെ 15.93 ശതമാനവും പത്ത് മണിയോടെ 23.79 ശതമാനവുമായിരുന്നു പോളിംഗ്.
എൽഡിഎഫും എൻഡിഎയും യുഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. അപ്രതീക്ഷിത അട്ടിമറിക്കാണ് തൃക്കാക്കര സാക്ഷിയാകുന്നതെന്ന് ആയിരുന്നു എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന്റെ പ്രതികരണം.
പോളിംഗ് ശതമാനമുയരുന്നത് വിജയസാദ്ധ്യതകൾ വർദ്ധിപ്പിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞു. എല്ലാ ഘടകങ്ങളും ഇടതുമുന്നണിക്ക് അനുകൂലമാണെന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു. യുഡിഎഫിന് മ ികച്ച വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം ഉമ തോമസും പ്രകടിപ്പിച്ചു.
Comments