തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം.ലോഡ്ജ്മുറിയിൽ കയറി രണ്ടുപേരെ വെട്ടി.ഒരാൾ മരിച്ചു. വഴയില സ്വദേശി മണിച്ചൻ എന്നയാളാണ് കൊല്ലപ്പെട്ടത്. 2011 ലെ വഴയില ഇരട്ടകൈാലപാത കേസിലെ പ്രതിയാണ് ഇയൾ. വെട്ടേറ്റ തിരുമല സ്വദേശി ഹരികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാംകല്ലിലെ ലോഡ്ജിലാണ് ഇവർ താമസിച്ചിരുന്നത്. നാല്‌പേർ ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് മണിച്ചനും ഹരികുമാറിനും വെട്ടേറ്റത്.
സംസ്ഥാന തലസ്ഥാനത്ത് കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ മാത്രം 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പോലീസിന്റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങൾ കൂടാൻ കാരണമെന്നാണ് വിമർശനം
കുറച്ച് മാസങ്ങളായി തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന അവസ്ഥയാണുള്ളത്. ഗുണ്ടകളെ അമർച്ച ചെയ്യണ്ട പോലീസ്,നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്.
കഴിഞ്ഞദിവസം ഗുണ്ടകൾ നിർത്തിയിട്ടിരുന്ന ആംബുലൻസ് വാളുകൊണ്ട് വെട്ടി കീറിയിരുന്നു.
Comments