തൃക്കാക്കര : തൃക്കാക്കരയിൽ കരുത്ത് കാട്ടി മുന്നേറി ഉമാ തോമസ്. കൊച്ചി കോർപ്പറേഷനിൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 20,000 ലീഡ് നേടിക്കൊണ്ട് ഉമാ തോമസ് ഒരടിപോലും പിന്നോട്ട് പോകാതെ നിൽക്കുകയാണ്. ഒൻപത് റൗണ്ട് പൂർത്തയായപ്പാൾ ഉമാ തോമസിന്റെ ലീഡ് 20,481 ആയി. കോൺഗ്രസ് വിജയം ഉറപ്പിച്ചതോടെ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ആഘോഷിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.
ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഉമാ തോമസ് 53,661 വോട്ടുകൾ നേടിക്കൊണ്ട് മുന്നിലാണ്. എൽഡിഎഫിന്റെ ഡോക്ടർ ജോ ജോസഫിന് 33,180 വോട്ടും, എൻഡിഎയുടെ എ എൻ രാധാകൃഷ്ണൻ 9205 വോട്ടും നേടി.
തൃക്കാക്കരയിൽ സീറ്റ് ഉറപ്പായതോടെ കെ റെയിൽ സമര കേന്ദ്രങ്ങളിൽ കോൺഗ്രസ് ആഘോഷപരിപാടികൾ നടത്തുന്നുണ്ട്. ഡിസിസി ഓഫീസിൽ വെച്ച് മുൻ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള പാർട്ടി ഉന്നത നേതാക്കൾ കേക്ക് മുറിച്ച് ആഘോഷിച്ചു.
അതേസമയം കെ വി തോമസിന്റെ വീടിന് മുന്നിൽ പ്രതിഷേധം നടക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിണറായി വിജയനെതിരെയല്ല അവസാന നിമിഷം പാർട്ടിയെ വഞ്ചിച്ച കെവി തോമസിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ തിരിഞ്ഞത്. ഒറ്റുകാരനായ യൂദാസുകളുടെ സ്ഥാനം കാലത്തിന്റെ ചവറ്റുകൊട്ടയിൽ എന്ന പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. പ്ലക്കാർഡ് കത്തിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
Comments