ഡെറാഡൂൺ: സ്വന്തം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് റെക്കോഡ് വോട്ടു നൽകി ചമ്പാവത് മണ്ഡലത്തിലെ ജനങ്ങൾ. 58258 വോട്ടുകൾ നേടിയ പുഷ്ക്കർ സിംഗ് ധാമിക്ക് മണ്ഡലത്തിലെ 92.94 ശതമാനം വോട്ടുകളും ലഭിച്ചിരിക്കുകയാണ്. 62,683 വോട്ടർമാരാണ് ചമ്പാവത് മണ്ഡലത്തിൽ ആകെ വോട്ട് ചെയ്തത്.
എതിർ സ്ഥാനാർത്ഥി കോൺഗ്രസ്സിന്റെ നിർമ്മല ഗാഹ്ടോരിക്ക് ലഭിച്ചത് കേവലം 3233 വോട്ടുകൾ മാത്രമാണ്. ശതമാനക്കണക്കിൽ 5.16 ശതമാനം മാത്രമാണ് കോൺഗ്രസ്സിന് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയും സമാജ് വാദി പാർട്ടി പിന്തുണയോടെ മത്സരിച്ച മനോജ് കുമാർ ഭട്ടിന് 413 വോട്ടുകളും സ്വതന്ത്രനായ ഹിമാൻഷൂ ഗാർകോട്ടിക്ക് 402 വോട്ടും നോട്ടയ്ക്ക് 377 വോട്ടുകളുമാണ് ലഭിച്ചത്.
ഉത്തരാഖണ്ഡിൽ രണ്ടാം വട്ടവും ഭരണം പിടിച്ച ബിജെപിയുടെ ഇടക്കാല മുഖ്യമന്ത്രി യായിട്ടാണ് പുഷ്ക്കർ സിംഗ് ധാമി ആദ്യ ഘട്ട ഭരണത്തിൽ രംഗത്തെത്തിയത്. ഇത്തവണ നിയമസഭാ തിരിഞ്ഞെടുപ്പിൽ തന്റെ പരമ്പരാഗത മണ്ഡലമായ ഖാതിമയിൽ കോൺഗ്ര സ്സിന്റെ ഭുവൻ ചന്ദ്ര കാപ്രിയോടാണ് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.
Comments