ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ലൗജിഹാദിനിരയായ പെൺകുട്ടിയെ ഭർത്താവും വീട്ടുകാരും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ഷുജാൽപൂർ സ്വദേശിനിയായ ഹിന്ദു പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവായ ഇർഫാനും വീട്ടുകാർക്കുമെതിരെ പോലീസ് കേസ് എടുത്തു.
മൂന്ന് വർഷം മുൻപായിരുന്നു ഇർഫാനും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം. യുവതിയുമായി പരിചയത്തിലായ ഇയാൾ പ്രണയം നടിച്ച് പെൺകുട്ടിയെ വലയിലാക്കുകയായിരുന്നു. വിവാഹ ശേഷം പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. എന്നാൽ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾ പിന്നിട്ടതോടെ ഇയാളും വീട്ടുകാരും ചേർന്ന് യുവതിയെ മർദ്ദിക്കാൻ ആരംഭിക്കുകയായിരുന്നു.
മർദ്ദനം സഹിക്കവയ്യാതായപ്പോൾ യുവതി വീടുവിട്ട് ഇറങ്ങി. തുടർന്ന് കഴിഞ്ഞ വർഷം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. തുടർന്ന് യുവതി ഇർഫാനൊപ്പം വീട്ടിലേക്ക് മടങ്ങി. എന്നാൽ ഇതിന് ശേഷവും യുവതിയെ ഇയാൾ മർദ്ദിക്കുന്നത് തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ക്രൂരമർദ്ദനത്തിന് ഇരയായ യുവതി തളർന്ന് വീണു. തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി മരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Comments