റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച രാവിലെ അഹമ്മദാബാദിനും മുംബൈയ്‌ക്കും ഇടയിലുള്ള രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി അവലോകനം ചെയ്തു. 2026ഓടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ കൃത്യസമയത്ത് ഓടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഗുജറാത്തിലെ സൂറത്തിൽ നിന്ന് നിർമിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ അവലോകനം നടത്തി.
ബുള്ളറ്റ് ട്രെയിനിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്‌ക്കും ഇടയിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കുകയെന്ന ലക്ഷ്യത്തിലാണ് റെയിൽവേ ഉദ്യോഗസ്ഥർ. ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ കൃത്യസമയത്ത് ഓടിത്തുടങ്ങുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് ബുള്ളറ്റ് ട്രെയിൻ ഓടിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഓരോ 61 കിലോമീറ്ററിലും തൂണുകൾ സ്ഥാപിക്കുന്നുണ്ട്. ഓരോ 150 കിലോമീറ്ററിലും ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യകൾ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് നിറവേറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനവും പുതിയ വന്ദേഭാരത് ട്രെയിനുകളും സർക്കാരിന്റെ മുൻഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സൂറത്തിലെ ബുള്ളറ്റ് ട്രെയിനിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
റെയിൽവേ മന്ത്രാലയം ഫെബ്രുവരി 10ന് മുംബൈ-അഹമ്മദാബാദ് റൂട്ടിൽ നിർമ്മിക്കുന്ന സൂറത്തിലെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ ഗ്രാഫിക്കൽ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. 2026-ൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സൂറത്തിനും ബിലിമോറയ്‌ക്കും ഇടയിൽ സർവീസ് നടത്തുമെന്ന് കഴിഞ്ഞ ഡിസംബറിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. സ്റ്റേഷന്റെ ആദ്യ കാഴ്ച പങ്കുവെച്ചുകൊണ്ട് റെയിൽവേയുടെ സഹമന്ത്രി ദർശന ജർദോഷ് ട്വീറ്റ് ചെയ്തു, ‘അത്യാധുനിക മൾട്ടി ലെവൽ സ്റ്റേഷന് ഒരു ബാഹ്യ മുഖമുണ്ടാകും, സ്റ്റേഷന്റെ ഇന്റീരിയർ തിളങ്ങുന്ന വജ്രത്തോട് സാമ്യമുള്ളതാണ് – സൂറത്തിന്റെ അഭിമാനം’ .
ബുള്ളറ്റ് ട്രെയിൻ റൂട്ടിൽ നിർമിക്കുന്ന ആദ്യ സ്റ്റേഷനാണ് സൂറത്ത്. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിനായി സജ്ജമാക്കിയ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ആദ്യത്തെ സ്റ്റേഷനാണ് സൂറത്ത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആണ് പദ്ധതിയുടെ നിർവഹണ ഏജൻസി. ‘നാലു സ്റ്റേഷനുകളുടെ (വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്) ജോലികൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്. അവ 2024 ഡിസംബറോടെ തയ്യാറാകും. ഈ നാലെണ്ണത്തിൽ സൂറത്ത് ആദ്യം തയ്യാറാകും,’.
Sharing with you all, 1st glimpse of graphical representation of Surat's Bullet Train station.
The state-of-the-art multi-level station will have external facade and interiors of the station resemble a sparkling diamond – the pride of Surat city. #NayeBharatKiNayiRail #Surat pic.twitter.com/YQppvzEF8Z
— Darshana Jardosh (@DarshanaJardosh) February 10, 2022
നാല് സ്റ്റേഷനുകൾക്കുപുറമെ 237 കിലോമീറ്റർ നീളമുള്ള വയഡക്റ്റ്പാലവും നിർമിക്കുമെന്ന് റെയിൽവേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. നീളം കൂടിയ റെയിൽവേ ലൈനിനെയോ റോഡിനെയോ പിന്തുണയ്‌ക്കുന്ന കമാനങ്ങൾ, തൂണുകൾ അല്ലെങ്കിൽ നിരകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു തരം പാലമാണ് വയഡക്റ്റ്. 2017ൽ മുംബൈയ്‌ക്കും അഹമ്മദാബാദിനും ഇടയിൽ ബുള്ളറ്റ് ട്രെയിൻ ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത് 2023-ഓടെ പൂർത്തിയാക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്.
ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങളും കൊറോണയും കാരണം പദ്ധതി നിർമ്മാണത്തിലെ പുരോഗതിയെ ബാധിച്ചു. 508 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴിയിൽ മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സ്, താനെ, വിരാർ, ബോയ്സർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ ഉണ്ടാകും.
Comments